രക്ഷകരായി ഒടുവിൽ നൊമ്പരമായി മാറിയ രണ്ട് യുവാക്കളുടെ കഥ

Advertisement

വയനാട്. ഉരുള്‍പൊട്ടിയെത്തിയ ദുരന്തത്തിന് മുന്നില്‍ ഓടിയൊളിക്കാതെ പലർക്കും രക്ഷകരായി ഒടുവിൽ നൊമ്പരമായി മാറിയ രണ്ട് യുവാക്കളുടെ കഥ ഫേസ്ബുക്കില്‍ ഷാജിമോന്‍ചൂരല്‍മല പറയുന്നു

പ്രജീഷും ശരതും…..എൻ്റെ രണ്ടു കുഞ്ഞനിയൻമാർ…
സംഘടനാ പ്രവർത്തനത്തിലും എനിക്കു താങ്ങായി നിന്നിരുന്നവർ …അവർ സുരക്ഷിതരായിരുന്നു….
പക്ഷെ അപരന് വേണ്ടി അവരവരുടെ ജീവൻ കൊടുത്തു ….

രാത്രി ആദ്യം മല പൊട്ടിയൊഴുകി വന്നപ്പോൾ പതിമൂന്ന് പാലത്തിലെയും ആശുപത്രി പാടിയിലേയും എഴുന്നേറ്റു നടക്കാൻ പോലുമാവാത്ത നിരവധി ആളുകളെ ചുമന്ന് അകലെ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചത് ഇവരിരുവരുമാണ് ….

ഇനി ആരെങ്കിലും ശേഷിക്കുന്നുണ്ടോ എന്ന് നോക്കാൻ തിരിച്ചു പോയതാണവർ. രണ്ടാമത്തെ ഉരുൾപൊട്ടലിൽ എൻ്റെ പ്രിയ അനുജൻമാർ പോയി . പ്രജീഷിനെ കിട്ടി…ശരത് …..ഈ വിങ്ങലോടെയാണ് ഷാജിമോന്‍റെ കുറിപ്പ് അവസാനിക്കുന്നത്. നൊമ്പരങ്ങളുടെ തീരാദുഖത്തിന്‍റെ നൂറുനൂറുകഥകളാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ളത്. അലമുറ നെഞ്ചിലടക്കിപിടിച്ച് പതറി നില്‍ക്കുന്നവരാണ് എല്ലായിടത്തും. സംസാരിച്ചാല്‍ പിടിവിട്ടുപോകുമെന്ന് ഭയന്ന് കുനിഞ്ഞമുഖത്തോടെ നടക്കുന്നവര്‍ ആണ് ഏറെയും.

Advertisement