ഉരുള്‍പ്പൊട്ടലില്‍ മരണം 296 , ദുരന്തഭൂമിയായി വയനാട്

Advertisement

വയനാട്. മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരണം 296 ആയി ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് വയനാട്.179 ബോഡി പോസ്റ്റ് മോര്‍ട്ടം ചെയ്തു അതില്‍ 105 മൃതദേഹം വിട്ടുനല്‍കി. ഇത് വരെ 189 മരണങ്ങള്‍
ഔദ്യോഗികമായി സ്ഥിരീകരിച്ചു. 85 പുരുഷന്‍മാരും 76 സ്ത്രീകളും 27 കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഒരു മൃതദേഹത്തിന്റെ ആണ്‍-പെണ്‍ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 107 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

ശരീര ഭാഗങ്ങള്‍ ഉള്‍പ്പെടെ 279 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 100 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 225 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 129 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി .
വയനാട്ടില്‍ 91 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.

കാണാതായ 200ല്‍പരം പേരുണ്ട്. രക്ഷാദൗത്യം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഇനിയും നിരവധി പേരെ മണ്ണിനടിയില്‍ നിന്നായി ലഭിക്കാനുണ്ട്. മരണസംഖ്യ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ദൗത്യസംഘത്തിന് വെല്ലുവിളിയായി കനത്ത മഴയും വയനാട്ടിലുണ്ട്.

കേരള പോലീസിന്റെ നായകള്‍ അടക്കം മുണ്ടക്കൈയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. അതിതീവ്ര മഴ ഇപ്പോഴും പെയ്യുന്നതിനാല്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ചൂരല്‍മലയില്‍ മലവെള്ളപ്പാച്ചിലും ശക്തമാണ്. ബെയ്ലിപാലം തുറന്നത് ആശ്വാസമായി, നാളെ ഇതുവഴി തിരച്ചിലിന് വേഗമേറും

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍മാരുടെ യോഗത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം അഭ്യര്‍ത്ഥിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

Advertisement