ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 319 ആയി; ഇനിയും കണ്ടെത്താനുള്ളത് 200ലധികം പേരെ

Advertisement

വയനാട്: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 319 ആയി ഉയർന്നു. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്നും ഡ്രോൺ ബേസ്ഡ് റഡാർ ശനിയാഴ്ച എത്തും

അതേസമയം ഉരുൾപൊട്ടലുണ്ടായ പ്രദേശമായ പടവെട്ടിക്കുന്നിൽ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാല് പേരെ സൈന്യം രക്ഷിച്ചു. ജോണി, ജോമോൾ, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവർ വീട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു

ഉരുൾപൊട്ടലുണ്ടായതിന്റെ വലതുഭാഗത്തായുള്ള വീട്ടിലാണ് ഇവരുണ്ടായിരുന്നത്. ഇതിലൊരു പെൺകുട്ടിക്ക് നിസാര പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. ഈ മേഖലയിൽ ഇനിയാരും താമസിക്കുന്നില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

Advertisement