ബാര്‍കോഴ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു

Advertisement

ബാര്‍കോഴ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. സര്‍ക്കാരിന് കോഴ നല്‍കാനായി പണപ്പിരിവ് നടന്നതിന് തെളിവില്ലെന്നും പണംപിരിച്ചത് കെട്ടിട നിര്‍മാണത്തിനെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയാണ് റിപ്പോര്‍ട്ട് സമർപ്പിച്ചിരിക്കുന്നത്. ബാര്‍ ഉടമ അനിമോന്റെ ശബ്ദസന്ദേശം ചോര്‍ത്തിയത് ആരാണെന്ന് കണ്ടെത്താന്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചേക്കും.  
മദ്യനയത്തില്‍ ഇഷ്ടകാര്യങ്ങള്‍ നടത്തി കിട്ടാന്‍ സര്‍ക്കാരിന് കോഴ, ബാറുടമ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ അവരുടെ വാട്സപ്പ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ പരാതിയില്‍ തുടങ്ങിയ ക്രൈംബ്രാഞ്ച് അന്വേഷണം ഒടുവില്‍ സര്‍ക്കാരിന് ആശ്വാസകരമാവുന്ന രീതിയില്‍ അവസാനിച്ചു. 

കോഴ ആരോപണം ഉന്നയിച്ച അനിമോനും  ഇടുക്കി ജില്ലയിലെ മറ്റ് ബാറുടമകളും അടക്കം 122 പേരുടെ മൊഴിയെടുത്തു. അവരെല്ലാം കോഴ നല്‍കിയിട്ടില്ലെന്നും പണം പിരിച്ചത് ബാറുടമകളുടെ സംഘടനയ്ക്ക് തിരുവനന്തപുരത്ത് കെട്ടിടം പണിയാനാണെന്നും മൊഴി നല്‍കി. അതിനാല്‍ കോഴപ്പിരിവിന് തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. 

Advertisement