വിവിധ അപകടങ്ങളില്‍ സംസ്ഥാനത്ത് നാലുമരണം

Advertisement

തിരുവനന്തപുരം. കല്ലമ്പലം പുല്ലൂർ മുക്കിൽ ഉണ്ടായ വാഹനാപകടത്തിൽ
രണ്ടുപേർ കൂടി മരിച്ചു.
കരവാരം സ്വദേശികളായ അനന്തു, അക്ഷയ് എന്നിവരാണ് മരിച്ചത്.ആലുവയിൽ ബസിനടിയിൽ കിടന്നുറങ്ങുകയായിരുന്ന ആളുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങി ഒരു മരണം. സ്വകാര്യ എൻജിനീയറിങ് കോളജിൻ്റെ ബസ് ആണ് കയറിയിറങ്ങിയത്.
മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം കല്ലമ്പലം പുല്ലൂർ മുക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം.കരവാരം സ്വദേശികളായ അനന്തു, അക്ഷയ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ നഗരൂർ സ്വദേശി നിഥിൻ ബാബുവാണ് ഇന്നലെ മരിച്ചത്.ആലുവയിൽ ബസിനടിയിൽ കിടന്നുറങ്ങുകയായിരുന്ന ആളുടെ ദേഹത്തിലൂടെ ബസ് കയറി ഇറങ്ങി ഒരാൾ മരിച്ചു. ആലുവ ബീവറേജിന് സമീപം ഹൈ റോഡിലായിരുന്നു സംഭവം.മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു
ആലപ്പുഴ എസി റോഡിൽ മങ്കൊമ്പിൽ കാൽനടയാത്രികരായ രണ്ട് സ്ത്രീകളെ കാറിടിച്ചു. അപകടത്തിൽ പരിക്കേറ്റ
ഒരു സ്ത്രീ മരിച്ചു.
ഇന്ന് രാവിലെ ആറരയോടെ ക്ഷേത്രം ദർശനം കഴിഞ്ഞ് മടങ്ങിയ മങ്കൊമ്പ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ ആലുവമാർത്താണ്ഡവർമ്മ പാലത്തിന് സമീപം നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി സിഗ്നൽ സംവിധാനം തകർന്നു.
മരപ്പൊടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറി ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ദേശീയപാത ആലുവയിൽ ചരക്ക് ലോറി നിയന്ത്രണം തെറ്റി ട്രാഫിക് ഐലൻഡിലേക്ക് ഇടിച്ചുകയറി. ആലുവയിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്നു ചരക്ക് ലോറി അപകടത്തിൽ പെട്ടത്. പന്തളം കൂരമ്പാല ജംഗ്ഷനിൽ നാലു വാഹനങ്ങൾക്ക് അപകടത്തിൽ പെട്ടു.
കെഎസ്ആർടിസി ബസ് ബ്രേക്കിട്ടപ്പോൾ പിന്നാലെ വന്ന മൂന്ന് കാറുകളും ഒരു വാനുമാണ് അപകടത്തിൽപ്പെട്ടത്.

Advertisement