പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകനായിരുന്ന എം മനുവിനെതിരെ കുറ്റപത്രം

Advertisement

തിരുവനന്തപുരം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകനായിരുന്ന എം.മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു.നാല് കേസുകളിലാണു
കുറ്റപത്രം സമർപ്പിച്ചത്.പോക്സോ, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയവയാണു കുറ്റങ്ങൾ.
ആറു പീഡന കേസുകളായിരുന്നു എം.മനുവിനെതിരെ എടുത്തിരുന്നത്.

ആറു വര്‍ഷം മുന്‍പ് നടന്ന പീഡനശ്രമക്കേസില്‍ ഇക്കഴിഞ്ഞ ജൂണ്‍ 12നാണു മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇതിനു പിന്നാലെ 6 പെണ്‍കുട്ടികൽ ഇയാള്‍ക്കെതിരെ പരാതി നൽകിയിരുന്നു.ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പതിനൊന്നുകാരിയെ വാഷ്‌റൂമില്‍ വച്ച് കടന്നുപിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ആദ്യത്തെ കേസ്.ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന
ടൂര്‍ണമെന്റുകള്‍ക്കിടയിലും ഇയാള്‍ പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്.
ഇതിൽ തമിഴ്നാട് കുറ്റാലം പൊലീസാണ് ഒരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കേരളത്തിൽ രജിസ്റ്റർ
ചെയ്ത ആറു കേസുകളിൽ നാലെണ്ണത്തിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.പെണ്‍കുട്ടികളുടെ മൊഴികളും സാഹചര്യത്തെളിവുകളും വച്ചാണ് കേസെടുത്തത്.മനുവിന്റെ മൊബൈൽ ഫോണിന്റെ
ഫോറൻസിക് പരിശോധന റിപ്പോർട്ടും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കെ.സി.എ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വെച്ച് പെൺകുട്ടികളുടെ ചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും
ചെയ്‌തുവെന്നും പരാതിയുണ്ടായിരുന്നു.

Advertisement