കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും നൽകാനായി91.53 കോടി രൂപ അനുവദിച്ചു

Advertisement

തിരുവനന്തപുരം.കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും നൽകാനായി
91.53 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ജൂലൈ മാസത്തെ പെൻഷൻ നൽകാനായി
71.53 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 29 നകം പെൻഷൻ കുടിശിക തീർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചു. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. 20 കോടി രൂപ ജീവനക്കാരുടെ ശമ്പളത്തിൻ്റെ രണ്ടാം ഗഡു നൽകാനാണ്.
പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന്‌ പെൻഷൻ വിതരണത്തിനായി കെഎസ്‌ആർടിസി വായ്പ എടുത്തിരുന്നു. ഇതിൻ്റെ തിരിച്ചടവ് സർക്കാർ ഉറപ്പാക്കുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് വീണ്ടും വായ്പയെടുക്കാനാകും. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ചെയ്യാൻ ഈ മാസം ആദ്യം 30 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ്‌ ഇപ്പോൾ 20 കോടി കൂടി നൽകിയത്‌. ഇതിനുവേണ്ടിമാത്രം പ്രതിമാസം 50 കോടി രൂപ കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഈ മാസം 29 ന് പെൻഷൻ കുടിശിക തീർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
രണ്ടുമാസത്തെ പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Advertisement