13കാരിയെ തിരികെ എത്തിക്കാൻ പോലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചു; കുട്ടിയെ കണ്ടെത്തിയത് താംബരം എക്‌സ്പ്രസിൽ

Advertisement

തിരുവനന്തപുരം:
കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ അസം സ്വദേശിയായ 13 വയസുകാരിയെ തിരിച്ചെത്തിക്കാൻ ശ്രമം. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചത്.
ആർപിഎഫിന്റെ സംരക്ഷണയിലാണ് കുട്ടി നിലവിലുള്ളത്. ഇന്നലെ രാത്രി പത്തേകാലോടെയാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്‌സ്പ്രസിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാകും കുടുംബത്തെ ഏൽപ്പിക്കുക.

കുട്ടിക്ക് കൗൺസിലിംഗും നൽകും. കുട്ടിയെ വിമാനമാർഗം തിരുവനന്തപുരത്ത് എത്തിക്കാനാണ് നീക്കം. ട്രെയിനിലെ ബെർത്തിനുള്ളിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു പെൺകുട്ടി. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വിവരം.

Advertisement