ഹേമ കമ്മറ്റി റിപ്പോര്‍ട്ട്, അഞ്ചുദിവസത്തെ മൗനം വെടിഞ്ഞ് താര സംഘടന അമ്മ

Advertisement

കൊച്ചി. ഹേമ കമ്മറ്റി റിപ്പോർട്ടിൽ അഞ്ചുദിവസത്തെ മൗനം വെടിഞ്ഞ് താര സംഘടന അമ്മ. റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ്. റിപ്പോർട്ട്‌ പൂർണമായും പുറത്ത് വരട്ടെയെന്നും കുറ്റക്കാക്കെതിരെ പോലീസ് കേസെടുത്തു ശിക്ഷിക്കട്ടെയെന്നും നിലപാട്. തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം ജോമോൾ.

കടുത്ത വിമർശനങ്ങൾക്ക് ഒടുവിൽ ആണ് ഹേമാ കമ്മറ്റി റിപ്പോർട്ടിന്മേലുള്ള അമ്മയുടെ ഔദ്യോഗിക പ്രതികരണം. അവാർഡ് ഷോയുടെ തിരക്കിലായിരുന്നതിനാലാണ് പ്രതികരണം വൈകിയതെന്നും ഒളിച്ചോടിയിട്ടില്ലെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ്.

സംഘടന ഹേമ കമ്മിറ്റി റിപ്പോർട്ടിന് എതിരല്ല. കുറ്റക്കാർ ഉണ്ടെങ്കിൽ കേസെടുത്തു ശിക്ഷിക്കട്ടെ എന്നും അമ്മയുടെ ഔദ്യോഗിക നിലപാട്. അതേസമയം, തനിക്കോ സഹപ്രവർത്തകർക്കോ സിനിമാ മേഖലയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് എക്സിക്യൂട്ടീവ് അംഗം കൂടിയായ നടി ജോമോൾ.

സർക്കാരിന്റെ സിനിമ എൻക്ലേവിന്റെ ഉദ്ദേശം അറിയില്ലെന്നും, അമ്മയെ ക്ഷണിച്ചിട്ടില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.
പ്രധാന ചോദ്യങ്ങളോട് പ്രതികരിക്കാതെയാണ് വാർത്ത സമ്മേളനം അവസാനിപ്പിച്ച് ഭാരവാഹികൾ മടങ്ങിയത്.

Advertisement