അമ്മയിലെ തിരുത്തൽവാദിയായി നടന്‍ ജഗദീഷ്

Advertisement

കൊച്ചി. അമ്മയിലെ തിരുത്തൽവാദിയായി മാറിയ ഒരാളുണ്ട് നടന്‍ ജഗദീഷ്. ഹേമകമ്മിറ്റി റിപ്പോർട്ടിൽ അടക്കം സംഘടനയ്ക്ക് എതിരെ ജഗദീഷ് സ്വീകരിച്ച നിലപാട് നിർണായകമായി.
ജഗദീഷ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കൂട്ടരാജിക്ക് ജഗദീഷിന്റെ ഈ വിമത ശബ്ദത്തിന് നിർണായക പങ്കുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിക്കേണ്ട നിലപാടിൽ അമ്മയ്ക്ക് വീഴ്ച്ച സംഭവിച്ചു എന്ന് ആദ്യം തുറന്നു പറഞ്ഞത് ജഗദിഷാണ്.
യുവതാരങ്ങൾ അടക്കം നിലപാടിനെ സ്വാഗതം ചെയ്തു. നിലപാടുകൾ കൊണ്ട് അമ്മയിലൊരു ഒരു സമാന്തര ശക്തിയായി ജഗദീഷ് മാറിയിട്ടുണ്ട് . ഇതിലുള്ള അതൃപ്‌തിയും ചില താരങ്ങൾ വ്യക്തമാക്കി. എന്നാല്‍ ജഗദീഷിന് അവഗണിച്ച് ശക്തിപ്രകടനം നടത്തിയാല്‍ അത് ചിലപ്പോള്‍ തിരികെ ശക്തിനേടാനാവാത്തവിധം അംഗങ്ങള്‍ക്ക് എതിരാവുമെന്ന് പവര്‍ഗ്രൂപ്പുകാരും സൂപ്പര്‍ താരങ്ങളുമടക്കം തിരിച്ചറിഞ്ഞതാണ് അമ്മയുടെ പിന്മാറ്റത്തിലെത്താനിടയാക്കിയത്. നേരത്തേ ഡബ്ളിയുസിസി ആഞ്ഞടിച്ചപ്പോഴും ഇതേപോലെ അമ്മക്ക് പിന്മാറേണ്ടി വന്നിരുന്നു.

വിമത ശബ്ദത്തിന് പുറമെ ഇനിയും വിമർശനങ്ങൾ വരുമെന്ന് തിരിച്ചറിവും കൂട്ടരാജിയിലേക്ക് നയിച്ചതിൽ പ്രധാന കാരണമാണ്. പുതിയ തലമുറ വരേണ്ടത് അനിവാര്യമാണ്. ആരോപണങ്ങൾക്ക് എതിരെ പോരാടണമെന്ന് ചില അംഗങ്ങൾ നിലപാടെടുത്ത് എങ്കിലും പോരാടാൻ ഇത് രാഷ്ട്രീയം അല്ലെന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

Advertisement