സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പരാതി , പ്രത്യേക സംഘം ബുധനാഴ്ച പരാതി നൽകിയവരുടെ മൊഴിയെടുത്തേക്കും

Advertisement

തിരുവനന്തപുരം.സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം ബുധനാഴ്ച പരാതി നൽകിയവരുടെ മൊഴിയെടുത്തേക്കും. യുവനടി രേവതി സമ്പത്ത് , മിന്നു മുനീർ എന്നിവരുടെ മൊഴിയാകും നേരിട്ട് രേഖപ്പെടുത്തുക. രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടിയുടെ മൊഴി വീഡിയോ കോൾ വഴിയാകും രേഖപ്പെടുത്തുക. അതിനുശേഷം മാത്രമേ രഞ്ജിത്തിനെ ചോദ്യം ചെയ്യുകയുള്ളൂ.

വനിത ഐപിഎസ് ഉദ്യോഗസ്ഥരായ ജി പൂങ്കുഴലിക്കും, ഐശ്വര്യ ഡോൺഗ്രെക്കുമാണ് ഉത്തര മേഖലയുടെ ചുമതല. തെക്കൻ മേഖലയുടെ കേസുകൾ കൈകാര്യം ചെയ്യുന്നത് അജിത ബീഗം ഐപിഎസ്, മെറിൻ ജോസഫ് ഐപിഎസ് എന്നിവരാണ്. ആരോപണം ഉന്നയിച്ചവർക്കെതിരെ നടന്മാരായ സിദ്ധിക്കും , ഇടവേള ബാബുവും നൽകിയ പരാതിയിൽ എന്ത് തുടർന്ന് നടപടിയെടുക്കണം എന്നതും സംഘം ഇന്ന് തീരുമാനിക്കും. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നേരിട്ട് കിട്ടിയ പരാതിയിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഫ്ഐആർ ഇട്ട ശേഷം ആയിരിക്കും അന്വേഷണം നടത്തുക. ബംഗാളി നടിയെ കൂടാതെ മൂന്നുപേർ മാത്രമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയിട്ടുള്ളത്.

Advertisement