സിനിമ മേഖലയിലെ ഏഴു പേർക്കെതിരെ നടി നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച് പ്രത്യേക അന്വേഷണസംഘം

Advertisement

കൊച്ചി. നടൻമാർ ഉൾപ്പടെ മലയാള സിനിമ മേഖലയിലെ ഏഴു പേർക്കെതിരെ നടി നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച് പ്രത്യേക അന്വേഷണസംഘം. ഡിഎജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ മൊഴി രേഖപ്പെടുത്താൽ കൊച്ചിയിലെ ഫ്ലാറ്റിൽ പുരോഗമിക്കുകയാണ്. മുകേഷ് അടക്കമുള്ളവർക്കെതിരെയുള്ള പരാതിയിൽ അന്വേഷണ സംഘത്തിന്റെ തുടർനടപടികൾ നിർണായകമാണ്‌.

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലെത്തിയ 18 പരാതികളിൽ എഴും നൽകിയത് ആലുവ സ്വദേശിനിയായ നടിയാണ്. മുകേഷ്, ജയസൂര്യ , മണിയൻപിള്ള രാജു, ഇടവേള ബാബു, സാങ്കേതിക പ്രവർത്തകരായ നോബിൾ, വിച്ചു, അഡ്വ ചന്ദ്രശേഖർ എന്നിവർക്കെതിരെയാണ് പരാതി. രാവിലെ പത്തരക്ക് ആരംഭിച്ച മൊഴി രേഖപ്പെടുത്തൽ ഇപ്പോഴും തുടരുകയാണ്. ഡിഐജി അജിത ബീഗം, എഐജി ജി പൂങ്കുഴലി എന്നിവരാണ് മൊഴി രേഖപ്പെടുത്തുന്നത്.

കുറ്റകൃത്യം നടന്ന പോലീസ് സ്റ്റേഷൻ പരിധിയിലാകും എഫ്ഐആർ രജിസ്റ്റർ ചെയ്യുക. തുടർന്ന് അന്വേഷണ ചുമതല എസ്ഐടിക്ക് കൈമാറും.

Advertisement