സിനിമാ രംഗത്തെ ലൈംഗിക അതിക്രമ കേസുകൾപ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തു

Advertisement

കൊച്ചി. എം മുകേഷ് എംഎല്‍എ അടക്കമുള്ളവർക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾ
പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തു. ബലാത്സംഗകേസുകൾ ഡിവൈഎസ്പി മേൽ നോട്ടത്തിൽ അന്വേഷിക്കും. സംവിധായകൻ എം രഞ്ജിത്തിനെതിരെ പരാതി നൽകിയ യുവാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. നടൻ ജയസൂര്യക്കെതിരെ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു.

തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് ജയസൂര്യയ്ക്ക് എതിരെയുള്ള രണ്ടാമത്തെ കേസ്.തിരുവനന്തപുരം കരമന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴയിലേക്ക് കൈമാറും.

ഇടവേള ബാബുവിനും സുധീഷിനും എതിരെ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിൽ ഇന്ന് മൊഴി രേഖപ്പെടുത്തി.
സംവിധായകൻ വി കെ പ്രകാശിനെതിരെ പള്ളിത്തോട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുക്കും. സംവിധായകൻ രഞ്ജിത്ത് അവസരം നൽകാമെന്ന് പറഞ്ഞ് ലൈംഗികമായി ഉപദ്രവിച്ചെന്ന യുവാവിന്റെ പരാതയിലും അന്വേഷണസംഘം നടപടികൾ ആരംഭിച്ചു. ഇതുവരെ സ്വീകരിച്ച നടപടികൾ ചർച്ച ചെയ്യാൻ പ്രത്യേക അന്വേഷണസംഘം കൊച്ചിയിൽ യോഗം ചേർന്നു .

നടൻ മുകേഷിനെതിരെ പരാതി നൽകിയ എറണാകുളം സ്വദേശിനി
രഹസ്യ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ബലാത്സംഗ കേസുകൾ ഡിവൈഎസ്പി മാരുടെയും ലൈംഗിക അതിക്രമ കേസുകൾ SHO മാരുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക.

Advertisement