പീഡനശ്രമത്തിനിടെ ഹോട്ടലില്‍നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നിരുന്നുവെന്ന് നടി ചാര്‍മ്മിള

Advertisement

കൊച്ചി.റേപ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെട്ട ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാർമ്മിള. മലയാളം സിനിമയിൽ ദുരനുഭവമുണ്ടായി. അർജുനൻ പിള്ളയും അഞ്ചു മക്കളും പ്രൊഡ്യൂസർ മോഹനനും സുഹൃത്തുക്കളും റേപ് ചെയ്യാൻ ശ്രമിച്ചു

താൻ ഓടി രക്ഷപ്പെട്ടു.റിസപ്ഷനിസ്റ്റും സഹായിച്ചില്ല.ഓട്ടോ ഡ്രൈവർമാർ സഹായത്തിനെത്തി. പൊലിസ് എത്തി പ്രൊഡ്യൂസർ ഉൾപ്പടെയുള്ളവരെ അറസ്റ്റു ചെയ്തിരുന്നു. സംവിധായകൻ ഹരിഹരനെതിരെയും ചാർമിള. നടൻ വിഷ്ണുവിനോട് താൻ വരുമോ എന്ന് ചോദിച്ചു. പറ്റില്ല എന്ന് പറഞ്ഞപ്പോൾ തനിക്ക് പരിണയം സിനിമയിൽ അവസരം നഷ്ടമായി.വിഷ്ണുവിനും അവസരം നഷ്ടമായി. മലയാളം സിനിമ മേഖലയിൽ പ്രായം പോലും നോക്കാതെ നടികളെ പിന്നാലെ നടന്നു ഉപദ്രവിക്കുന്ന പ്രവണത. തമിഴിലും തെലുങ്കിലും വയസ് നോക്കിയാണ് ഉപദ്രവം

28 പ്രൊഡ്യൂസർമാർ സമീപിച്ചു. വഴങ്ങാത്തതിനാൽ 28 സിനിമകളിൽ തനിക്ക് അവസരം നഷ്ടമായി. ഇനി പരാതി പറഞ്ഞിട്ട് എന്ത് കാര്യം എന്നും ചാര്‍മ്മിള.

Advertisement