‘റിമയുടെ വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തുന്നു, പങ്കെടുക്കുന്നത് നിരവധി പെണ്‍കുട്ടികള്‍’: ആരോപണവുമായി ഗായിക സുചിത്ര

Advertisement

നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രംഗത്ത്. റിമയുടെ കരിയര്‍ തകര്‍ന്നത് ലഹരി ഉപയോഗമാണെന്നും നടി വീട്ടില്‍ ലഹരി പാര്‍ട്ടി നടത്താറുണ്ടെന്നും ഗായിക ആരോപിച്ചു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുചിത്രയുടെ പ്രതികരണം. ഒരു പാര്‍ട്ടിയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തന്റെ അറിവെന്നും ഇത്തരത്തില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ പങ്കെടുപ്പിക്കുന്ന പാര്‍ട്ടികള്‍ നടത്തിയ റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും വനിതാ ശാക്തീകരണം റിമ സ്വയം തീരുമാനിച്ച് ആരംഭിച്ചതാണോയെന്നും അവര്‍ ചോദിക്കുന്നുണ്ട്.
ലഹരി ഉപയോഗം മൂലമാണ് റിമയുടെ കരിയര്‍ തകര്‍ന്നത്. പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കളാണ് അവിടെ ഉപയോഗിക്കുന്നത്. കൊച്ചി റെയ്‌ഡെല്ലാം ആരുടെ വീട്ടിലാണ് സംഭവിച്ചത്?. റിമയുടേയും ആ സമയത്ത് കാമുകനായിരുന്ന ആഷിഖ് അബുവിന്റെയും വീട്ടിലായിരുന്നു. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല. മദ്യം ഉപയോഗിച്ചിട്ടില്ലാത്ത എത്രയോ പെണ്‍കുട്ടികള്‍ക്ക് റിമ അത് ആദ്യം നല്‍കി.
ഇവരുടെ പാര്‍ട്ടികളില്‍ എത്രയെത്ര പെണ്‍കുട്ടികളും ചെറുപ്പക്കാരുമാണ് ലഹരി ഉപയോഗിക്കുന്നത്. റിമയെക്കുറിച്ച് ആ സമയം ഇതൊക്കെ അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവരുടെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സംഗീത സംവിധായകരെല്ലാം അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എന്നോട് പറയാറുണ്ട്. റിമയുടെ വീട്ടിലെ പാര്‍ട്ടികളിലെ ചോക്ലേറ്റ് തൊടുക പോലുമില്ലെന്നും അവര്‍ പറയാറുണ്ട്. സുചിത്ര പറഞ്ഞു.
ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു.
ഇത്രയും പരസ്യമായി ഒരാള്‍ നടിയെക്കുറിച്ച് പറഞ്ഞിട്ടും എന്തുകൊണ്ടാണ് അധികൃതര്‍ വിഷയത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്തതെന്നും ചോദ്യം ഉയരുന്നുണ്ട്. മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിമ ഇത്തരം പാര്‍ട്ടികള്‍ നടത്തിയെന്നതരത്തില്‍ ആരോപണങ്ങളോ പരാതിയോ ഇതുവരേയും പോലീസിനോ അന്വേഷണ സംഘത്തിനോ ലഭിച്ചിട്ടില്ല.

Advertisement