പോക്സോ കേസ് പ്രതിയായ വൈദികനെ പോലീസ് സഹായിച്ചതായി ആരോപണം,പ്രതി ഒളിവില്‍ പോയി

Advertisement

തൃശ്ശൂർ. മാളയിൽ പോക്സോ കേസ് പ്രതിയായ വൈദികനെ പോലീസ് സഹായിച്ചതായി ആരോപണം. മാള പ്ലാവിൻമുറി പള്ളി വികാരിയായിരുന്ന റീസ് വടാശ്ശേരിക്ക് എതിരെയാണ് പെൺകുട്ടിയെ ഉപദ്രവിച്ചതിന് പോക്സോ കേസ് എടുത്തത്. എന്നാൽ കുടുംബം മാത്രം അറിഞ്ഞു നൽകിയ പരാതി പോലീസിന്റെ കയ്യിൽ എത്തിയതോടെ വൈദികൻ ഒളിവിൽ പോവുകയായിരുന്നു. പരാതി ലഭിച്ചു മൂന്നു ദിവസത്തിനു ശേഷമാണ് പോലീസ് വൈദികനായി അന്വേഷണം ആരംഭിച്ചതൊന്നു മാണ് ആക്ഷേപം.

ഒരു വർഷം മുമ്പാണ് പെൺകുട്ടി ലൈംഗിക അതിക്രമത്തിനിരയായത്. കഴിഞ്ഞവർഷമാണ് ഇവിടെ വികാരിയായിരുന്ന റീസ് വടാശ്ശേരി പെൺകുട്ടിയോട് അതിക്രമം നടത്തിയത്. തുടർന്ന് ഇയാൾ പെണ്‍കുട്ടിയെ അതിക്രമം പുറത്തു പറയാതിരിക്കാൻ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. മാനസിക സമ്മർദ്ദം താങ്ങാനാകാതെ കുട്ടി സുഹൃത്തുക്കളോട് വിവരം പറയുകയും അവർക്ക് രക്ഷിതാക്കളെ വിവരം അറിയിക്കുകയും ആയിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനോടുവിലാണ് മാള പോലീസ് വൈദികനെതിരെ കേസെടുത്തത്. പോലീസ് കേസെടുത്തതോടെ വൈദികൻ ഒളിവിൽ പോയതായാണ് വിവരം. പോലീസിനും കുടുംബത്തിനും മാത്രമായിരുന്നു കുട്ടി പരാതി നൽകിയ വിവരം അറിവുണ്ടായിരുന്നത്. ഇതിനിടയിൽ വൈദികൻ ഒളിവിൽ പോയതിന് പിന്നിൽ പോലീസ് അട്ടിമറി ഉണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.

Advertisement