കാടിറങ്ങിയ പുലി ഒറ്റവെടി ശബ്ദംകേട്ട് കൂട്ടിലേറി

Advertisement

തിരുവനന്തപുരം.കാടിറങ്ങിയ പുലി ഒറ്റവെടി ശബ്ദംകേട്ട് കൂട്ടിലേറിയപോലെയാണ് പി.വി അൻവർ എം.എൽ.എ നിരുപാധികം കീഴടങ്ങിയത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുണ്ടായ ധാരണയെന്തെന്നാണ് രാഷ്ട്രീയ കേരളത്തിൻ്റെ ആകാംക്ഷ. എന്നാൽ പാർട്ടിയെ തന്നെ വിരട്ടിയ പി.വി അൻവറിനെ മെരുക്കിയത് മുഖ്യമന്ത്രിയുടെ താക്കീതെന്നും സംസാരമുണ്ട്. അന്‍വറിന്‍റെ ലക്ഷ്യമെന്തായിരുന്നുവെന്ന അത്ര എളുപ്പമല്ലാത്ത രാഷ്ട്രീയ സമസ്യക്കുമുന്നിലിരിക്കുകയാണ് ഇടതുവലതു രാഷ്ട്രീയ ചിന്തകന്മാര്‍

രണ്ടുദിവസം, രണ്ടു വാർത്താ സമ്മേളനം പി.വി അൻവർ എം.എൽ.എ സിപിഐഎമ്മിനും സർക്കാരിനും ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. അതും സമ്മേളനം പടിവാതില്‍ക്കലെത്തിയകാലത്ത്. ഇനി പിന്നോട്ടില്ലെന്ന മട്ടിൽ വെല്ലുവിളി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പുലി കൂട്ടിലേക്ക് സ്വയം കയറി. എല്ലാ മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിക്കട്ടെ എന്ന് വിനീത വിധേയൻ. രണ്ട് മാഫിയാചേരികള്‍ തമ്മിലുള്ള സെറ്റില്‍മെന്‍റാണിതെന്ന് എതിര്‍കക്ഷിക്കാര്‍ കടത്തി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇടതുമുന്നണി നേരിട്ട എല്ലാ രാഷ്ട്രീയ വിവാദങ്ങളേയുംപോലെ തന്നെ ഇതും ഒടുങ്ങാനാണിട

പാർട്ടിയെ പ്രതിരോധത്തിൽ ആക്കി മുന്നോട്ടു പോകാനാവില്ലെന്ന താക്കീത് അൻവറിന് ലഭിച്ചിട്ടുണ്ടാവും. എം ആർ അജിത് കുമാറിനെ മാറ്റിനിർത്തിയുള്ള അന്വേഷണം മുഖ്യമന്ത്രിയുടെ പരാജയം സമ്മതിക്കലാവും. എം.ആർ അജിത് കുമാറിനെ മാറ്റിയാൽ പി ശശിയാവും അടുത്ത ഇര. ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ച സിപിഐഎമ്മിൽ അത്തരത്തിലൊരു നീക്കം അപ്പാടെ ചർച്ചയാകും. ആഭ്യന്തരവകുപ്പിന്റെ വീഴ്ച ഓരോ ബ്രാഞ്ചുകളിലും ചർച്ച ആകാതിരിക്കാൻ ഉള്ള ജാഗ്രത കൂടിയാണ് അൻവറിൻറെ പിൻമാറ്റം.

Advertisement