ഇൻഷുറൻസ് കമ്പനിയുടെ ഏജൻസി ഓഫീസിലുണ്ടായ തീപിടുത്തത്തിൽ പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

Advertisement

തിരുവനന്തപുരം. പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഏജൻസി ഓഫീസിലുണ്ടായ തീപിടുത്തത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തീപിടുത്തം ആസൂത്രിതം ആണെന്ന് തെളിഞ്ഞതോടെ കൊലപാതക കാരണമന്വേഷിക്കുകയാണ് പൊലീസ്. മരിച്ച വൈഷ്ണവയുടെ ഭർത്താവ് ബിനു കുമാറാണ് കൃത്യം നടത്തിയത് എന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിലേക്ക് നയിച്ച കാരണമാണ് പൊലീസ് അന്വേഷിക്കുന്നത്. മരിച്ച വൈഷ്ണതയെ ഭർത്താവ് തീ കൊളുത്തിയപ്പോഴാണ് കെട്ടിടത്തിൽ തീ പിടുത്തം ഉണ്ടായത് എന്നാണ് നിലവിലെ വിലയിരുത്തൽ. കെട്ടിടത്തിൽ നിന്ന് പെട്രോളിന്റെയോ മണ്ണെണ്ണയുടെയോ എന്ന് സംശയിക്കുന്ന ദ്രാവകത്തിന്റെ സാന്നിധ്യം ഫോറൻസിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. മരിച്ച രണ്ടാമത്തെയാൾ ഭർത്താവ് ബിനു കുമാർ ആണോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. ഡി എൻ എ പരിശോധന ഫലം പുറത്തുവന്നാലെ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവൂ. ടവർ ലൊക്കേഷൻ പരിശോധിച്ചും കൃത്യം നടക്കുന്ന സമയത്ത് ബിനുകുമാർ പാപ്പനംകോട് പരിധിയിൽ ഉണ്ടായിരുന്നോയെന്ന് ഉറപ്പുവരുത്തും.

Advertisement