ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ബലാത്സഗം: മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി സ്ത്രീ; ആരോപണം തള്ളി സിഐ വിനോദ്

Advertisement

മലപ്പുറം: എസ്‌പിയായിരുന്ന എസ്.സുജിത് ദാസ് പൊന്നാനി മുൻ എസ്എച്ച്ഒ വിനോദ് എന്നിവർ ബലാത്സഗം ചെയ്തതായി ആരോപിച്ച വീട്ടമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.എന്നാൽ താൻ ആ സ്ത്രീയെ കണ്ടിട്ടുപോലുമില്ലെന്ന് അന്ന് പൊന്നാനി എസ് എച്ച് ഒ ആയിരുന്ന വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കാരിയുടെ വീട്ടിൽ പോയിട്ടില്ല. പരാതിക്കാരി സ്റ്റേഷനിൽ വന്നത് എന്തിനെന്നറിയില്ല. ഡിവൈഎസ് പി ബെന്നിയോട് കാര്യങ്ങൾ ‘വിശദീകരിച്ചതാണ്.
എഫ് ഐ ആർ ഇട്ടോ എന്നത് അറിയല്ലന്നും സി ഐ വിനോദ് പറഞ്ഞു. സ്ത്രീയെ സ്റ്റേഷനിൽ പരാതി മുറിയിൽ മാത്രമാണ് കണ്ടത്. വ്യാജ പരാതികൾ ഊതി വീർപ്പിച്ച് പോലീസിനെയും, സർക്കാരിനെയും കളങ്കപ്പെടുത്തതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും സി ഐ വിനോദ് പറഞ്ഞു.ആരോപണങ്ങൾക്കെതിരെ പരാതി നൽകുമെന്നും ,പരാതിക്ക് പിന്നിൽ ഗൂഢാലോചനയുള്ളതായും സിഐ വിനോദ് പറഞ്ഞു.

വീട്ടമ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ഡിജിപിക്ക് പരാതി നൽകുമെന്നും നിലവിൽ‌ സസ്പെൻഷനിലുള്ള സുജിത് ദാസ് പറഞ്ഞു.

കുടുംബ പ്രശ്നത്തെക്കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ്പിയും സിഐയും ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. സുജിത് ദാസിനെതിരെ പി.വി.അൻവർ എംഎൽഎ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിലാണ് താൻ കാര്യങ്ങൾ തുറന്നു പറയാൻ തീരുമാനിച്ചതെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement