കുടിവെള്ളം ഇല്ല: സ്കൂളുകൾക്ക് അവധി

Advertisement

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കുടിവെള്ള പ്രശ്നം. അവസാന ഘട്ട അറ്റകുറ്റ പണിക്കിടെ സാങ്കേതിക പിഴവ് സംഭവിച്ചതോടെയാണ് പ്രതിസന്ധി. പൈപ്പുകളുടെ അലൈൻമെന്റിൽ തെറ്റ് സംഭവിച്ചതോടെ വാൽവ് ഘടിപ്പിക്കാൻ സാധിക്കാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
ഇതോടെ ഇന്നലെ വൈകീട്ട് പമ്പിങ് തുടങ്ങാൻ സാധിച്ചില്ല.
കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് ഇന്ന് നഗര പരിധിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ കൊച്ചിയിൽ നിന്ന് 10 ടാങ്കറുകളിൽ വെള്ളമെത്തിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.
താഴ്ന്ന പ്രദേശങ്ങളിൽ കുടിവെളള വിതരണം പുനഃസ്ഥാപിക്കാനായെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ദുരിതം തുടരുകയാണ്.
നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്നലെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. എന്നാൽ കഴിഞ്ഞ ദിവസം പുലർച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് പിന്നീട് നിർത്തിവെച്ചു. വാൽവിൽ ലീക്ക് കണ്ടതിനെ തുടർന്നാണ് പമ്പിങ് നിർത്തിയത്.
നഗരത്തിൽ പമ്പിങ്ങ്, വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാനായിരുന്നില്ല. തകരാർ പരിഹരിച്ചതിന് ശേഷം പമ്പിങ് പൂർണ തോതിൽ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്.
തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്നാണ് അഞ്ചു ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയത്. 44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചത്.

*പമ്പിങ്ങ് പുനരാരംഭിച്ചു*
നാലു ദിവസം നീണ്ട തലസ്ഥാന നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പമ്പിങ്ങ് പുനരാരംഭിച്ചു. ആറ്റുകാല്‍, ഐരാണിമുട്ടം പ്രദേശങ്ങളില്‍ വെള്ളം ലഭിച്ചു തുടങ്ങി. ഐരാണിമുട്ടം ടാങ്കിലേക്ക് പമ്പു ചെയ്യാതെ നേരിട്ട് വിതരണ പൈപ്പുകളിലേക്കാണ് പമ്പു ചെയ്യുന്നത്. പൈപ്പില്‍ ചോര്‍ച്ച ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
രാവിലെയോടെ ജലവിതരണം പൂര്‍ണതോതില്‍ ആകുമെന്നാണ് കോര്‍പ്പറേഷന്റെ കണക്കുകൂട്ടല്‍.

Advertisement