സുഭദ്രയുടെ വാരിയെല്ലുകളും കൈയും മര്‍ദ്ദനമേറ്റ് ഒടിഞ്ഞിരുന്നു, നേരത്തേ തന്നെ കുഴി തയ്യാറാക്കി

Advertisement

ആലപ്പുഴ. വയോധിക സുഭദ്രയുടേത് ക്രൂര കൊലപാതകം. ശരീരത്തിന്റെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലെന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. പ്രതികളായ മാത്യുസിനും ശർമിളക്കും ആയി അന്വേഷണം പോലീസ് ഊർജിതമാക്കി.

സുഭദ്രയുടെ കഴുത്ത് കൈ എന്നിവ ഒടിഞ്ഞിട്ടുണ്ട്. ഇടത് കൈ ഒടിച്ച് പിറകിലേക്ക് കെട്ടിവെച്ചനിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് മുൻപ് 73 കാരി ക്രൂര മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌ മോർട്ടത്തിലെ കണ്ടെത്തൽ.

കൊലപാതകം അസുത്രിതമെന്നും പോലീസ് സ്ഥിരീകരിക്കുന്നു.
കൊലപാതകത്തിന് മുൻപ് തന്നെ പ്രതികൾ കുഴിയെടുത്തു. കുഴിയെടുക്കാൻ വന്നപ്പോൾ കൊല്ലപ്പെട്ട സുഭദ്രയെ കണ്ടിരുന്നുവെന്നും ആദ്യം വെട്ടിയ കുഴിക്ക് ആഴം പോരെന്ന് പറഞ്ഞ് വീണ്ടും ആഴം കൂട്ടിയതായും കുഴിയെടുത്തയാൾ പോലീസിനു മൊഴി
നൽകിയിട്ടുണ്ട്. സുഭദ്രയുടെ സ്വർണം തട്ടിയെടുക്കാൻ നടത്തിയ കൊലപാതകമെന്നാണ് പോലീസ് വിലയിരുത്തൽ. ഉടുപ്പിയിൽ നിന്ന് സ്വർണാഭരണങ്ങൾ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട സുഭദ്രയും – പ്രതികൾകളും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടെന്ന് മാത്യുവിന്റെ കുടുംബം പറഞ്ഞു.

പ്രതികൾ പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്. ഉടൻ പിടികൂടും എന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട
സുഭദ്രയുടെ മൃതദേഹം കൊച്ചിയിലെ രവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു.

Advertisement