സുഭദ്രയെ കൂട്ടിക്കൊണ്ടുവന്നത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ; കൊലപാതകത്തിൽ മറ്റൊരാൾക്കും കൂടി പങ്ക്

Advertisement

ആലപ്പുഴ :കലവൂരിൽ സുഭദ്രയെന്ന വയോധികയെ കൊലപ്പെടുത്തിയത് മാത്യുവും ശർമിളയും ചേർന്ന്. കൊച്ചിയിൽ നിന്ന് സുഭദ്രയെ കലവൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്. ക്രൂരമായ മർദനത്തിന് ശേഷമാണ് സുഭദ്രയെ കൊന്നതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. കൊലപാതകത്തിൽ മാത്യുവിൻ്റെ ബന്ധുവും സുഹൃത്തു റെയ്നോൾഡിനും പങ്കുള്ളതായി പോലീസ് പറഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കില്ല. റെയ്നോൾഡാണ് സുഭദ്രയെ മയക്കുന്നതിനുള്ള മരുന്ന് എത്തിച്ചതും, കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നും പോലീസ് പറഞ്ഞു.ഇയാളെയും പ്രതിയാക്കും.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കേസിൽ പ്രതികളായ മാത്യൂസ്, ശർമിള എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നാല് വർഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പി സ്വദേശിനി ശർമിളയും പങ്കാളി മാത്യൂസ് എന്ന നിധിനുമാണ് കേസിലെ പ്രതികളെന്ന് ഇതുവരെ കരുതിയിരുന്നത് . സുഭദ്രയുടെ നെഞ്ചിൽ ചവിട്ടിയെന്നും കഴുത്ത് ഞെരിച്ചെന്നും പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

സുഭദ്രയുടെ ശരീരത്തിലെ രണ്ട് വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നു. കൈ ഒടിച്ചത് കൊലപാതകത്തിന് ശേഷമെന്നാണ് നിഗമനം. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here