ശബരിമല അതിവേഗ പാതയ്ക്ക് റെയില്‍വേ അനുമതി

Advertisement

തിരുവനന്തപുരം. ചെങ്ങന്നൂർ- പമ്പ അതിവേഗ പാതയ്ക്ക് റെയിൽവേ ബോർഡിന്റെ അനുമതി. 200 കിലോമീറ്റർ ആണ് ട്രാക്കിന്റെ പരമാവധി വേഗത. പാത യാഥാർത്ഥ്യമായാൽ ഒരു ദിവസം ഓടിക്കാൻ ആകുക 51 ട്രെയിനുകൾ. കേന്ദ്ര മന്ത്രിസഭയുടെ അനുമതി കൂടി ലഭിച്ചശേഷമായയിരിക്കും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുക.

ശബരിമലയിലേക്ക് എത്തുന്ന ഭക്തജനങ്ങളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ ചെങ്ങന്നൂർ പമ്പ ബ്രോഡ്ഗേജ് ഇരട്ടപ്പാതയ്ക്ക്
അനുമതി നൽകിയത്.59.2.3 കിലോമീറ്റർ നീളമുള്ള പാതയ്ക്കായി റെയിൽവേ പ്രതീക്ഷിക്കുന്ന ചിലവ് 6450 കോടി രൂപയാണ്. അഞ്ചുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യം. പാതയിലാകെ അഞ്ച് സ്റ്റേഷനുകളാണ് ഉള്ളത്. ചെങ്ങന്നൂർ ആറന്മുള വടശ്ശേരിക്കര സീതത്തോട് പമ്പാ എന്നിവയാണ് സ്റ്റേഷനുകൾ. പദ്ധതി പൂർത്തിയാകുന്നതോടെ 200 കിലോമീറ്റർ വേഗത്തിൽ പരമാവധി 51 ട്രെയിനുകൾ ഓടിക്കാൻ ആകുമെന്ന് റെയിൽവേ വ്യക്തമാക്കുന്നു.


മോണാർക്ക് സർവേയേഴ്സ് ആൻഡ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ലിമിറ്റഡ് എന്ന ഏജൻസിക്കാണ് പദ്ധതിയുടെ സർവ്വേ ചുമതല. പദ്ധതികളുടെ കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി റെയിൽവേ സമർപ്പിക്കും.അതേസമയം ചെങ്ങന്നൂർ പമ്പ പാതയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ നിർദിഷ്ട ശബരിപാത ഉപേക്ഷിക്കാനാണ് ബോർഡിന്റെ തീരുമാനം. റെയിൽവേ മന്ത്രിയുമായി കൂടിയാലോചിച്ച ഇക്കാര്യത്തിൽ ബോർഡ് അന്തിമ തീരുമാനം എടുക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here