ആറന്മുളയപ്പന് തിരുവോണ സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി എത്തി

Advertisement

പത്തനംതിട്ട: ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്‌ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ക്ഷേത്ര കടവിലെത്തി. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നും വഞ്ചിപ്പാട്ടിന്റെ താളം പാടിയാണ് തോണികൾ ആളന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലേക്ക് എത്തിയത്.
കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പരമ്പരാഗത രീതിയില്‍ കുത്തിയെടുത്ത നെല്ലുമായാണ് മാങ്ങാട്ട് ഭട്ടതിരിയും കാട്ടൂരിലെ അവകാശികളായ 18 കുടുംബങ്ങളിലെ അംഗങ്ങളും എത്തിയത്. പള്ളിയോടങ്ങളുടെ അകമ്പടിയിൽ പമ്പാനദിയിലൂടെ തിരുവോണത്തോണി പുലർച്ചെ അഞ്ചരയോടെ ആറന്മുള ക്ഷേത്രക്കടവിലെത്തി. തോണിയിൽ എത്തുന്ന വിഭവങ്ങളുമായാണ് ആറന്മുളയപ്പന് തിരുവോണ സദ്യ ഒരുക്കുക.
മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാർ , റാന്നി എംഎൽഎ പ്രമോദ് നാരായണൻ എന്നിവർ തിരുവോണത്തോണിയെ യാത്രയക്കാനായി കാട്ടൂരിലെത്തിയിരുന്നു. പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ ഓണസദ്യയില്‍ ആയിരങ്ങള്‍ പങ്കെടുക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here