ഒരു മൃതദേഹം സംസ്‌കരിക്കാന്‍ ചിലവാക്കിയത് 75000 രൂപ, വളണ്ടിയർമാരെ എത്തിക്കാൻ നാലുകോടി രൂപ ,വയനാട് ദുരന്തത്തിലെ സര്‍ക്കാര്‍ ചിലവ് ഞെട്ടിക്കും

Advertisement

കൊച്ചി.വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്.
ഒരു മൃതദേഹം സംസ്‌കരിക്കാന്‍ ചിലവാക്കിയത് 75000 രൂപ. വളണ്ടിയർമാരെ എത്തിക്കാൻ നാലുകോടി രൂപ ചെലവിട്ടതായും കണക്ക്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആണ് സംസ്ഥാന സർക്കാർ കണക്കുകൾ വ്യക്തമാക്കിയത്.

359 മൃതദേഹം സംസ്കരിക്കുന്നതിന് രണ്ട് കോടി 76 ലക്ഷം രൂപയാണ് സർക്കാർ ആകെ ചെലവിട്ടത്. ഒന്നിന് 75000 രൂപ. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വസ്ത്രം വാങ്ങി നൽകിയ വകയിൽ 11 കോടി ചെലവായെന്നും കണക്ക്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തിച്ചു നൽകിയ വസ്ത്രങ്ങൾക്ക് പുറമെയാണ് ഈ തുക ചെലവാക്കിയത്. വളണ്ടിയർമാരുടെ ഭക്ഷണത്തിനും വാഹന സൗകര്യത്തിനുമായി 14 കോടി രൂപ. താമസത്തിന് 15 കോടി. വാഹനങ്ങളിലെ ഇന്ധനത്തിന് മാത്രം 4 കോടിയും ചെലവാക്കി. 17 ക്യാമ്പുകളിൽ 30 ദിവസം ജനറേറ്റർ പ്രവർത്തിപ്പിച്ചതിന് ഏഴു കോടി ചെലവായെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇന്ത്യൻ എയർ ഫോഴ്സിന്റെ എയർ ലിഫ്റ്റിംഗ് ഹെലികോപ്റ്ററിന് 17 കോടി രൂപ നൽകി. സന്നദ്ധ സംഘടനകൾ വിതരണം ചെയ്ത ഭക്ഷണത്തിന് പുറമെ, ക്യാമ്പിൽ ഭക്ഷണം നൽകിയതിന് 8 കോടി രൂപ ചെലവായെന്നും സർക്കാർ പറയുന്നു. കണക്കിലെ ഭീമമായ തുകകളിൽ ഇതിനോടകം വിമർശനവും വ്യാപകമായി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here