എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപി യുടെ ശുപാർശയിൽ 6 ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം.എ ഡി ജി പി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപി യുടെ ശിപാർശയിൽ 6 ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി. മൂന്ന് ഐപിഎസുകാർക്കെതിരെ അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാർശയ്ക്കും അനുമതിയില്ല. വിജിലൻസ് അന്വേഷണം വഹിക്കുന്നതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് ശുപാർശ നൽകിയത്
എന്നാൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ആറു ദിവസമായിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതയുള്ള മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകിയിട്ടില്ല. മന്ത്രിസഭയുടെ കൂടെ അഭിപ്രായം പരിഗണിച്ചു അന്വേഷണത്തിൽ തീരുമാനമെടുക്കാം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എഡിജിപി അമ്മ അജിത് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാൻ ആകില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ വിമർശനം.

അതേ സമയം മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിജിപിയുടെ ശുപാർശയിലും സർക്കാർ ഇത് വരെ നടപടി എടുത്തിട്ടില്ല.ഡിജിപിയോട് ആലോചിക്കാതെ ഓയൂർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയ കൊല്ലം റൂറൽ എസ് പി കെ എം സാബു മാമി കേസിൽ എഡിജിപി എംആർ അജിത് കുമാറിന് നേരിട്ട് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ മലപ്പുറം എസ്പി ആയിരുന്ന എസ് ശശിധരനും കോഴിക്കോട് കമ്മീഷണർ ടി നാരായണനും എതിരെ നടപടിക്കായിരുന്നു ഡിജിപിയുടെ ശുപാർശ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here