മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടത്തിനു ശേഷം കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കി

Advertisement

ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടത്തിനു ശേഷം കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കി.അപകട സമയത്ത് വാഹനത്തിൻ്റെ ഇൻഷുറൻസ് ഇല്ലായിരുന്നു. പ്രതികളുടെ ലഹരി ഉപയോഗം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ശാസ്താംകോട്ട ഡി വൈ എസ് പി ജലീൽ തോട്ടത്തിൽ ചാനലിനോട് പ്രതികരിച്ചു

കെഎൽ 23 ക്യു 9347 നമ്പറിലുള്ള കാറിടിച്ചാണ് മൈനാഗപ്പള്ളി ആനൂർക്കാവ് സ്വദേശി കുഞ്ഞുമോൾ ദാരുണമായി കൊല്ലപ്പെട്ടത്.അപകടത്തിൽ പെടുമ്പോൾ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. അതായത് അപകടം നടക്കുന്ന സമയം കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു. അപകടശേഷം രാത്രിയോടെയാണ് ഓൺലൈൻ വഴി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നു ഇൻഷുറൻസ് എടുക്കുന്നത്. പ്രതിയായ മുഹമ്മദ് അജ്‌മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാർ. കാർ ഉടമയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. കേസിൽ റിമാൻഡിൽ കഴിയു ന്ന അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങുo. പഴുതടച്ച അന്വേഷണമാകും പോലീസ് നടത്തുകയെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ ചാനലിനോട് പറഞ്ഞു.

അതേസമയം, അപകടശേഷം നിർത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടിയവർക്കെതിരെ പൊലീസ് കേസെടുത്തു. അജ്‌മലിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കണ്ടാലറിയാവുന്ന 5 പേർക്കെതിരെ കരുനാഗ പ്പള്ളി പൊലീസ് കേസെടുത്തത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here