ഷുക്കൂർ വധക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പി ജയരാജന്റെയും ടി വി രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളി

Advertisement

കൊച്ചി. ഷുക്കൂർ വധക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി. ഇരുനേതാക്കളും കേസിൽ വിചാരണ നേരിടണം.

പി. ജയരാജന്റെയും ടി.വി.രാജേഷിൻ്റെയും വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവിൻ്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി. കൊലപാതകത്തിൽ ജയരാജനും രാജേഷിനും എതിരെ തെളിവുകളുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ചൂണ്ടിക്കാട്ടിയിരുന്നു. 28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ തെളിവുണ്ട്. അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും ആത്തിക്ക ആവശ്യപ്പെട്ടു. ജയരാജന്റെയും ടി.വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. അതേ സമയം കോടതിയിൽ നിന്ന് നീതി ലഭിച്ചു എന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതീകരിച്ചു.

സി ബി ഐ ഇരു പ്രതികൾക്കുമെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here