ട്രാപ്പിൽ പെട്ടു പോയെന്ന് ഡോക്ടർ ശ്രീക്കുട്ടി, അജ്മലിനെ തള്ളി മൊഴി

Advertisement

ശാസ്താംകോട്ട. മൈനാഗപ്പള്ളി അപകടം പ്രതികളുടെ മൊഴിയുടെ വിശദാശംങ്ങൾ . ട്രാപ്പിൽ പെട്ടു പോയെന്ന് ഡോക്ടർ ശ്രീക്കുട്ടി. 13 പവൻ സ്വർണ്ണഭരണങ്ങൾ അജ്മലിന് നൽകി. 20,000 രൂപയും ക്യാഷായി നൽകി. മദ്യം കുടിയ്ക്കാൻ അജ്മൽ പ്രേരിപ്പിച്ചിരുന്നു. അജ്മലിൻ്റെ സമ്മർദ്ദത്തെ തുടർന്നാണ് മദ്യം കുടിച്ചത്. സ്വര്‍ണവും പണവും വാങ്ങിയെടുക്കണമെന്നാണ് കരുതിയത്.

വാഹനം നിർത്താൻ നാട്ടുകാർ പറയുന്നത് കേട്ടു. പക്ഷേ എന്തായിരുന്നുവെന്ന് അറിയില്ലെന്ന് ശ്രീക്കുട്ടി പറഞ്ഞു. എന്തിലൂടോ വാഹനം കയറി ഇറങ്ങിയതായി പിന്നീട് മനസിലായി. വാഹനം മുന്നോട്ട് എടുത്തത് തൻ്റെ നിർദ്ദേശപ്രകാരം അല്ലെന്നും ഇവര്‍ പറയുന്നു. താൻ പെട്ടുപോയതാണെന്നും ഡോക്ടർ ശ്രീക്കുട്ടി

അജ്മലിൻ്റെയും ശ്രീക്കുട്ടിയുടെയും മൊഴിയിൽ വൈരുധ്യമുണ്ട് ഡോക്ടർ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നൽകിയതെന് അജ്മൽ പറയുന്നു. മനപ്പൂർവ്വo ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത്. യുവതി വാഹനത്തിൻ്റെ അടിയിലാണെന്ന് കണ്ടിരുന്നില്ലെന്ന് അജ്മൽ. നാട്ടുകാർ ഓടികൂടിയപ്പോൾ ഭയം കൊണ്ടാണ് താൻ വാഹനം മുന്നോട്ട് എടുത്തത് എന്ന് ഇയാള്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here