പത്തുവർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ഇടുക്കി മെഡിക്കൽ കോളേജ്

Advertisement

ഇടുക്കി. പത്തുവർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ഇടുക്കി മെഡിക്കൽ കോളേജ്. 11 കെവി വൈദ്യുതി സബ് സ്റ്റേഷൻ ഇല്ലാത്തത് പ്രതിസന്ധി. സി ടി സ്കാൻ മിഷൻ പോലും പ്രവർത്തനരഹിതമാണ്. ആവശ്യത്തിന് ജീവനക്കാരുമില്ലാത്തതിനാൽ പല വിഭാഗത്തിൻറെയും പ്രവർത്തനം നിലച്ചു. മെഡിക്കൽ കോളേജ് കെട്ടിടത്തിന് ഫയർ എൻ ഒ സി ഇല്ല. ഇടുക്കി മെഡിക്കൽ കോളേജിലെ സേവനത്തിനെത്താതെ നിയമനം കിട്ടുന്നവരിൽ പലരും പിൻവാങ്ങുന്നു.ലാബുകൾ, ലക്ച്ചർ ഹാൾ, പെൺകുട്ടികളുടെ ഹോസ്റ്റൽ എന്നിവ തിങ്കളാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.


പ്രവർത്തനം തുടങ്ങി 10 വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ ഇടുക്കി മെഡിക്കൽ കോളേജ്. വൈദ്യുതി സബ് സ്റ്റേഷനും ആവശ്യത്തിന് ജീവനക്കാരുമില്ലാത്തതിനാൽ പല വിഭാഗത്തിൻറെയും പ്രവർത്തനം നിലച്ചു. ആശുപത്രി കോമ്പൗണ്ടിനുള്ളിലെ റോഡ് പുനരുദ്ധരിക്കാൻ 18 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ട് വർഷങ്ങളായി.


11 കെവി വൈദ്യുതി സബ് സ്റ്റേഷൻ ഉണ്ടെങ്കിൽ മാത്രമേ മെഡിക്കൽ കോളേജിലെ ലിഫ്റ്റ് ഉൾപ്പെടെ പ്രവർത്തിപ്പിക്കാൻ കഴിയു. സി ടി സ്കാൻ മിഷ്യൻ പോലും പണിമുടക്കുകയാണ്. ഇതോടെ പരിശോധനകളും മുടങ്ങുന്നു. മെഡിക്കൽ കോളേജിനായി പണിത പുതിയ ബ്ലോക്കിന് ഇതുവരെ അഗ്നിശമനസേനയുടെ എൻ ഒ സി പോലും കിട്ടിയിട്ടില്ല. മെഡിക്കൽ കോളേജും ജില്ലാശുപത്രിയും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ ജീവനക്കാർ തമ്മിൽ ഏകോപനവും ഇല്ല.

എംഡി കഴിഞ്ഞ ആളുകളെ നിർബന്ധിത സേവനത്തിനായി മെഡിക്കൽ വിദ്യാഭ്യാസ വിഭാഗം നിയമിക്കുമെങ്കിലും ഇടുക്കിയിലേക്ക് എത്താതെ തന്നെ ഇവർ സ്ഥലംമാറ്റം വാങ്ങി പോവുകയാണ് പതിവ്. എം.ആർ.ഐ. സ്കാൻ, കാർഡിയോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങൾ ഉടനെ ആരംഭിക്കണമെന്നാണ് ആവശ്യം. അതേസമയം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ രാപ്പകൽ സമരത്തിലൂടെ ആവശ്യപ്പെട്ട സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here