ചികിത്സാപ്പിഴവ് എന്ന പരാതി,യുവാവിന്റെ മൃതദേഹം ഒരു വർഷത്തിനുശേഷം കല്ലറയിൽ നിന്ന് പുറത്തെടുത്തു

Advertisement

കൊച്ചി. യുവാവിന്റെ മരണം കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് കാരണമെന്ന പരാതിയെ തുടർന്ന് മൃതദേഹം ഒരു വർഷത്തിനുശേഷം കല്ലറയിൽ നിന്ന് പുറത്തെടുത്തു. എറണാകുളം തൃക്കാക്കര സ്വദേശി വിൽസന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടത്തിനായി തൃക്കാക്കര വിജോ ഭവൻ പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്തത്. കോട്ടയം മെഡിക്കൽ കോളേജിൽ ആകും പോസ്റ്റ്മോർട്ടം ചെയ്യുക.

വിൽസൻ്റെ മാതാവ് മറീന മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നൽകിയ പരാതിയെ തുടർന്നാണ് മൃതദേഹം ഒരു വർഷത്തിനു ശേഷം കല്ലറയിൽ നിന്ന് പുറത്തെടുത്തത്. തൃക്കാക്കര വിജോ ഭവൻ പള്ളി സെമിത്തേരിയിൽ രാവിലെ കളമശ്ശേരി പോലീസ് എത്തിയാണ് നടപടികൾ സ്വീകരിച്ചത്. യുവാവിന്റെ മരണം കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് കാരണമെന്ന പരാതി പോലീസ് പരിശോധിക്കും.
പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ആകും പോസ്റ്റ്മോർട്ടം ചെയ്യുക.

ഒരു വർഷം മുൻപാണ് ചികിത്സ തേടിയെത്തിയ വിൽസൻ മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. സംഭവത്തിൽ നേരത്തെ പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല. അതേസമയം ചികിത്സാപ്പിഴവ് ആരോപണം കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here