സിദ്ധാര്‍ത്ഥന്റെ മരണത്തിലെ കുറ്റാരോപിതരായവരെ സര്‍വീസില്‍ തിരിച്ചെടുത്തു, ഭരണാധികാരികളില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് മാതാവ് ഷീബ

Advertisement

തിരുവനന്തപുരം.പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിലെ കുറ്റാരോപിതരായവരെ സര്‍വീസില്‍ തിരിച്ചെടുത്തതോടെ ഭരണാധികാരികളില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് മാതാവ് ഷീബ. കൊലാപാതകത്തിന് കൂട്ടുനിന്നവരെയാണ് തിരിച്ചെടുത്തത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മാതാവ് പറഞ്ഞു

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന വി.സി, ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവരെ തിരിച്ചെടുത്ത നടപടിക്കെതിരെയാണ് കുടുംബം രംഗത്ത് വന്നത്. വിദ്യാര്‍ത്ഥികളെക്കാള്‍ വലിയ കുറ്റമാണ് കൊലപാതകത്തിന് കൂട്ടുനിന്നവര്‍ ചെയ്തതെന്നും മാതാവ് ഷീബ പറഞ്ഞു

ആരോപണ വിധേയരെ തിരിച്ചെടുത്തതില്‍ പ്രതിഷേധമുണ്ടെന്ന് രമേശ് ചെന്നിത്തല

ആറു മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പാലക്കാട് തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റിലേക്കാണ് ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും മാറ്റി നിയമിച്ചത്. യൂണിവേഴ്‌സിറ്റിയില്‍ ഇന്നലെ ചേര്‍ന്ന മാനേജ്‌മെന്റ് കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here