എം എം ലോറൻസിൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് വിട്ടുനൽകും,അപ്പീൽ പോകാൻ ആശ

Advertisement

കൊച്ചി. അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യ പഠനത്തിനായി വിട്ടുനൽകും.ഹൈക്കോടതി നിർദേശിച്ച മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയുടേതാണ് തീരുമാനം.വിശ്വസനീയമായ സാക്ഷി മൊഴികളാണ് തീരുമാനമെടുക്കാൻ കാരണമെന്ന് പ്രിൻസിപ്പാൾ പ്രതാപ് സോമനാഥൻ വ്യക്തമാക്കി.കളമശ്ശേരി മെഡിക്കൽ കോളജിൽ വെച്ച് നടന്ന ചർച്ചയിൽ മക്കളായ ആശ ലോറൻസ്,സുജാത, എം എൽ സജീവൻ എന്നിവർ ഹാജരായി.സാക്ഷി മൊഴികൾ നൽകിയ ആളുകൾ കള്ളന്മാർ ആണെന്നും ഒരിക്കലും വിശ്വസിക്കരുതെന്നും ആശ ലോറൻസ് പൊട്ടിത്തെറിച്ചു.പ്രിൻസിപ്പാൾ ആരോഗ്യ മന്ത്രിയുടെയും സിപിഎമ്മിൻ്റെയും ഏജൻ്റ് ആയി പ്രവർത്തിക്കുന്നുവെന്നും അവർ പറഞ്ഞു.

അതേ സമയം പ്രിൻസിപ്പാൾ ആശയുടെ അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി കളമശ്ശേരി പോലീസിൽ പരാതി നൽകി.ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ പോകാൻ ആണ് ആശയുടെ തീരുമാനം.ഹൈക്കോടതിയിൽ നീതി ലഭിച്ചില്ലെങ്കിൽ സുപ്രീം കോടതി വരെ പോരാട്ടം തുടരുമെന്നും ആശ ലോറൻസ് പറഞ്ഞു .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here