ഇറിഡിയം തട്ടിപ്പ്, യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവം, നാലുപേര്‍ കൂടി പിടിയില്‍

Advertisement

തൃശൂര്‍. ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവം നാലുപേര്‍ കൂടി പോലീസ് പിടിയിലായി. നേരത്തെ കസ്റ്റഡിയിലായി അഞ്ചുപേരെയും ഉൾപ്പെടുത്തി ഒമ്പത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇറിഡിയം സ്വന്തമാക്കുന്നതിനായി കണ്ണൂരിലെ ഐസ്ക്രീം വ്യവസായി സാദിഖ് മരിച്ച അരുണിന് 50 ലക്ഷം രൂപ നൽകിയെന്നാണ് പോലീസ് കണ്ടെത്തല്‍
തൃശ്ശൂരിലെ കൊട്ടേഷൻ സംഘമാണ് കോയമ്പത്തൂർ സ്വദേശി ചാൾസ് ബെഞ്ചമിൻ എന്ന അരുണിനെ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അരുണും രണ്ടു സുഹൃത്തുക്കളും ചേർന്ന് ഇറിഡിയം നൽകാമെന്ന് പറഞ്ഞു കണ്ണൂർ സ്വദേശി സാദിഖിൽ നിന്ന് 50 ലക്ഷം രൂപ കൈപ്പറ്റി. ഇറിഡിയം സൂക്ഷിക്കാനുള്ള പെട്ടിക്കായി വീണ്ടും പണം കൈപ്പറ്റി. ഇതിനിടെ അരുണും സുഹൃത്തുക്കളും തെറ്റിപ്പിരിഞ്ഞു. ഇതിൽ ഒരാൾ സാദിഖിനെ അരുൺ വഞ്ചിക്കുകയായിരുന്നു എന്ന കാര്യം വെളിപ്പെടുത്തി. ഇതോടെയാണ് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി അരുണിനെ കൊട്ടേഷൻ സംഘത്തിൻറെ സഹായത്തോടെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. മൂന്ന് കണ്ണൂർ സ്വദേശികളും ഒരു എറണാകുളം സ്വദേശിയുമാണ് കേസിൽ ഇന്നു പിടിയിലായത്. കേസിൽ പിടിയിലാകാനുള്ള മൂന്നു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here