പി വി അന്‍വര്‍ എന്താണ് പറ‌ഞ്ഞത്

Advertisement

മലപ്പുറം . സിപിഎമ്മിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിക്ക് കാഹളമുയര്‍ത്തി പിവി അൻവർ നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് .

കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്. സി പി എം പ്രസ്താവന വിശ്വസിച്ചാണ് പരസ്യ പ്രസ്താവന അവസാനിപ്പിച്ചത്.
അത് കൊണ്ടാണ് പരസ്യ പ്രസ്താവന. സ്വർണകടത്ത് കേസ് പ്രതികളുടെ മൊഴി എടുക്കാൻ ഐജിയോട് പറഞ്ഞിരുന്നു
എന്നാൽ അത് ഉണ്ടായില്ല. സത്യസന്ധമായ അന്വേഷണം നടക്കുമെന്ന പാർട്ടിയുടെ ഉറപ്പ് പാടേ ലംഘിച്ചു.
പിവി അൻവർ സ്വർണക്കടത്ത് സംഘതിന്റെ ആളാണോ എന്ന സംശയം മുഖ്യമന്ത്രി പൊതു സമൂഹത്തിലേക്ക് ഇട്ടു കൊടുത്തു
മുഖ്യമന്ത്രി അങ്ങനെ പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളി ആക്കി. പാർട്ടി തിരുത്തും എന്ന് പ്രതീക്ഷിച്ചു ,കാത്തിരുന്നു. അത് ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ഡാമേജ് ഉണ്ടാക്കി. അത്ര കടന്നു പറയണ്ടായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതി. അങ്ങനെയൊരു കാര്യമേ ഉണ്ടായില്ല.


പി.ശശിയ്ക്കെതിരെയുള്ള ആക്ഷേപത്തില്‍ പ്രഥമ ദൃഷ്ട്യ കഴമ്പില്ലെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്.
പാർട്ടി ലൈനിന് വിപരീതമായി താൻ പ്രവർത്തിക്കുന്നു എന്നാണ് ചർച്ച. കഴമ്പില്ലെങ്കിൽ പരാതി ചവിട്ടു കൊട്ടയിലിടുകയാണ് ചെയ്യുക. ഇനി പ്രതീക്ഷ കോടതിയിൽ ‘ പ്രവർത്തകർക്ക് പൊതുപ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥ. കമ്മ്യുണിസ്റ്റ്കാരൻ ആണെന്ന് പറഞ്ഞാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് അടി അധികം കിട്ടുന്ന അവസ്ഥയാണ്. പി ശശിയാണ് ഈ അവസ്ഥ ഉണ്ടാക്കിയത്.
ഈ പത്രസമ്മേളനം നടത്താൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ചിലപ്പോൾ പത്രസമ്മേളനത്തിനിടെ തന്നെ കൊണ്ട് പോകും
ഇന്നലെ രാത്രിയിൽ രണ്ട് പോലീസുകാർ എന്റെ വീടിന് സമീപം ഇന്നലെ ഉണ്ടായി
പൊലീസ് അന്വേഷണം നടക്കുന്നില്ല.

ഞാൻ തന്നെ ഒരു അന്വേഷണ ഏജൻസിയായി മാറി.

മുഖ്യമന്ത്രിയ്ക്ക് അജിത് കുമാർ പറഞ്ഞു കൊടുത്തത്. അയാൾ കൊടുത്ത കഥയും തിരക്കഥയും മുഖ്യമന്ത്രി പറയുന്നു. ഈ വാർത്താ സമ്മേളനത്തിൽ നിന്ന് പിടിച്ചു കൊണ്ടുപോകുമോ അറിയില്ല. എം.ആർ അജിത് കുമാർ അതും ചെയ്യും. പാർട്ടി നിർദേശം ലംഘിക്കാൻ കാരണം. അറസ്റ്റ് ചെയ്യും മുമ്പ് എനിക്ക് ജനങ്ങളോട് കാര്യം പറയണം.
രണ്ട് വീഡിയോ പ്രദർശിപ്പിക്കും.

കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങി. പോലീസ് വാഹനം തടഞ്ഞു. പോലീസ് കരിയർനെ ജീപ്പിൽ കയറ്റി
കരിപ്പൂർ ടോൾ ഗേറ്റിന് സമീപം. സ്വർണം കയ്യിൽ ഉള്ളത് അറിയാമെന്ന് പോലീസ് പറഞ്ഞു. സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല
പോലീസ് വിളിക്കും എന്നാണ് പറഞ്ഞത്.അത് കൊണ്ട് പിന്നീട് പോലീസിന്റെ അടുക്കൽ പോയില്ല
പാസ്‌പോർട്ട് പോലീസ് പിടിച്ചുവെച്ചു. പിന്നീട് കസ്റ്റംസ് ഇന്റെ ഉദ്യോഗസ്ഥർ വന്നു.
575 ഓളം ഗ്രാം പൊലീസ് മുക്കി ‘ കാരിയര്‍ വെളിപ്പെടുത്തുന്നു.

എല്ലാം നല്ല രീതിയാലാണെന്ന് മുഖ്യമന്ത്രി പറഞ്ഞല്ലോ, അതുകൊണ്ടാണ് എന്നിയ്ക്ക് ഈ പണിയെടുക്കേണ്ടി വന്നത്.
പൊലീസ് സ്വർണം മുക്കുന്നു അതിൻ്റെ തെളിവാണി 2 കേസുകൾ.
മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഹൈക്കോടതി ജഡ്ജിയെ വെച്ച് കരിപ്പൂർ സ്വർണ കടത്ത് അന്വേഷിക്കാൻ തയ്യാറുണ്ടോ?

എ ഡിജിപി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേട് മുഖ്യമന്ത്രിയ്ക്കും പാർട്ടിയ്ക്കും വന്നോ എന്ന് പരിശോധിക്കണം
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അൻവർ ‘

അൻവർ കള്ളകടത്ത് സംഘത്തിന് ഒപ്പമാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം ജനങ്ങൾ വിലയിരുത്തട്ടെ. അജിത്കുമാറും ,സുജിത് ദാസും ,പി ശശിയും സ്വർണം തട്ടിയത് മുഖ്യമന്ത്രി അന്വേഷിക്കുമോ. കസ്റ്റംസ് പൊലീസിന് ഒപ്പം ഒത്തു കളിക്കുന്നു.
മുഖ്യമന്ത്രി മനസിലാക്കണം. മലപ്പുറത്താണ് കരിപ്പൂർ വിമാനത്താവളം.

തിരുവനന്തപുരത്ത് ഇരിക്കുന്നവർക്ക് മനസിലാകില്ല.
മുഖ്യമന്ത്രി ചതിച്ചു. മുഖ്യമന്ത്രി എങ്ങനെയൊക്കെ ചതിച്ചു എന്ന് ജനങ്ങൾ മനസിലാക്കണം.
പോലീസിൽ നിന്ന് നീതി കിട്ടാത്തത് ഒന്ന് പാർട്ടി സഖാക്കൾ. രണ്ട് ന്യുനപക്ഷം
നിരവധി തവണ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. ഒരു നടപടിയും ഇല്ല.
കേരളത്തിലെ സഖാക്കൾ താൻ പറയുന്നത് ശ്രദ്ധിക്കണം – പി.വി അൻവർ. മുഖ്യമന്ത്രിയെ പരിഹസിച്ച് അൻവർ
സ്വർണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രി ചോദിച്ചു

പിതാവിന് തുല്യമായി ഞാൻ കാര്യങ്ങൾ പറഞ്ഞു

സിഎം എന്റെ ഉള്ള് എടുക്കുക ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. അൻവറിനെ പത്ത് മിനിട്ടേ കണ്ടുള്ളൂ എന്ന മുഖ്യമന്ത്രി പറഞ്ഞതിന് മറുപടി. ചില കാര്യങ്ങൾ സ്വർണ കടത്തിൽ ചോദിച്ചു. എൻ്റെ ഉള്ള് തുറന്ന് കാര്യങ്ങൾ പറഞ്ഞു. ചില കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചു. എഡിജിപിയും ശശി യേയും സൂക്ഷിക്കണം എന്ന് പറഞ്ഞു.
പൊലീസുമായി ബന്ധപ്പെട്ട് ഒരു കാര്യവും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുന്നില്ലെന്ന് എനിക്ക് മനസ്സിലായി
മുഖ്യമന്ത്രിയുടെ സൂര്യൻ കെട്ടുപോയി എന്ന് താൻ പറഞ്ഞു. 100 ൽ നിന്ന് 0 ആയി.
കത്തിജ്വലിക്കുന്ന സൂര്യൻ കെട്ടു . തൻ്റെ കണ്ണിൽ നിന്ന് വെള്ളം വന്നു.
എല്ലാം കേട്ട് മുഖ്യമന്ത്രി ഇരുന്നു.
എഡിജിപിയെ മാറ്റുന്ന കാര്യം ചോദിച്ചു, നോക്കാം എന്ന് പറഞ്ഞു.
മാധ്യമപ്രവർത്തകരോട് സൂക്ഷിച്ച് സംസാരിക്കണമെന്നു പോലും പറഞ്ഞില്ല.

അതിൽ ആവേശമായി. പ്രതികരണങ്ങൾ തുടർന്നു. എസ്.പിയേയും പൊലീസുകാരെയും മാറ്റിയപ്പോൾ തനിക്ക് സ്വീകാര്യതയായി

ആ നീക്കങ്ങളെല്ലാം ദുരൂഹമായിരുന്നു. ഡിജിപിക്ക് നാല് ഡോക്യുമെന്റ് നൽകി. അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവുനായ് ബന്ധപ്പെട്ടാണ് ഇത്. ഇത് നോക്കിയാൽ മതിയായിരുന്നു
വിജിലൻസ് അന്വേഷണത്തിന് 6 മാസം കൊടുത്തപ്പോൾ കള്ളകളി ബോധ്യപ്പെട്ടു.
പാർട്ടി ലൈൻ എന്താണെന്ന് വിശദീകരിച്ച് അൻവർ ‘
മുഖ്യമന്ത്രിയ്ക്ക് മകനെ പോലെ ചിലർ മാറുന്നുണ്ട്.


എം.വി ഗോവിന്ദൻ പറഞ്ഞത് നിവർത്തികേടുകൊണ്ട്
ഗോവിന്ദൻ മാഷ് മനസ്സ് കൊണ്ടല്ല ,നിവർത്തി കേടുകൊണ്ട്
പറഞ്ഞതാണ്
ഇതാണോ പാർട്ടി ലൈൻ എന്ന് നേതാക്കൾ വിശദീകരിക്കണം.
കോൺഗ്രസിൽ നിന്ന് ഇറങ്ങിയത് പ്രതികരിച്ചതുകൊണ്ട് ‘
എല്ലാവരും സമം, എന്ത് സമം?
വർഗീയതയുമായി കോൺഗ്രസ് അഡ്ജസ്റ്റ്മെന്റ് ചെയ്തു അതിനെതിരെ പ്രതികരിച്ചു കൊണ്ടാണ് കോൺഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിയത്.


കേരളത്തിലുടനീളം കമ്യുണിസ്റ്റ്കാരെ വേട്ടയാടുന്നു
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കൾ ഒന്നാണ്
പ്രധാനപ്പെട്ട ഒരു കേസും തെളിയില്ല. ഇവർ ഒറ്റക്കെട്ട് ആയതുകൊണ്ടാണ്
രാത്രിയിൽ ഈ വിഷയം ഇവർ പങ്കുവെക്കും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ ഇവിടെ ഒന്നാണ്.

ഒരു പ്രമാദമായ കേസും തെളിയില്ല. സമൂഹത്തിൻ്റെ ഏറ്റവും വലിയ വിപത്ത്’
പ്രതിപക്ഷത്തെ ഏതെങ്കിലും കക്ഷി ഈ വിഷയം ഏറ്റെടുത്തോ ?
സമുദായതിന് വേണ്ടി ലീഗ് എന്താണ് ചെയ്തത് ?
കുഞ്ഞാലിക്കുട്ടിക്ക് പരിഹാസം
ലീഗിനെതിരെ അൻവർ. സമുദായത്തിന് വേണ്ടി ലീഗ് എന്താണ് ചെയ്യുന്നത്.

ആരും കേസിൽ ഇടപെടുന്നില്ല. സഖാക്കൾ സഹിക്കണം എല്ലാം ‘ എല്ലാവർക്കും മടിയിൽ കനം ഉണ്ട്
ഉദ്യോഗസ്ഥ പ്രമാണിത്വം ഈ സർക്കാരിൻ്റെ സംഭാവന. എട്ട് വർഷത്തെ എൽഡിഎഫിന്റെ ഭരണത്തിന്റെ സംഭാവന
താൻ കേസിൽ പ്രതിയാകും. ഞാൻ സമൂഹത്തെ വഞ്ചിക്കില്ല. ഇനിയും ഇത് സഹിച്ച് നിൽക്കാൻ സൗകര്യമില്ല.

മുഖ്യമന്ത്രിയ്ക്ക് മാത്രമേ പി. ശശി മാതൃക പ്രവർത്തനം എന്നു പറയാൻ സാധിക്കൂ. എന്തിനാണ് സി.എം ശശിയെ കൂട്ടുപിടിച്ചിരിക്കുന്നത്.അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകവൃന്ദം.
ഒരു സഖാവ് മുഖ്യമന്ത്രിയെ കുറിച്ച് നല്ലത് പറഞ്ഞാൽ എന്റെ ചെവി ഞാൻ മുറിക്കും

ഇങ്ങനെ പോയാൽ മുഖ്യമന്ത്രി കമ്യുണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാന മുഖ്യമന്ത്രി ആയിരിക്കും
റിയാസിന് വേണ്ടി മാത്രമല്ല പാർട്ടി. കടന്ന് പറഞ്ഞ് അൻവർ.
മുഖ്യമന്ത്രിയുടെ ഓഫീസ് നിൽക്കുന്നത് അഗ്നിപർവതത്തിന് മുകളിൽ. കെട്ടവരുടെ കയ്യിൽ നിന്ന് പാർട്ടി മാറും
ഞാൻ അറിഞ്ഞ കാര്യങ്ങൾ പറഞ്ഞാൽ പാർട്ടി സഖാക്കൾ എകെജി സെന്റർ തകർക്കും
എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ.

കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയില്ല. മുഖ്യമന്ത്രിയുടെ യൂറോപ്പിലേക്ക് പോകാൻ വേണ്ടിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടു പോകാത്തത്. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം – അൻവർ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here