വിമാന അപകടത്തിൽ 56 വർഷം മുൻപ് മരിച്ച ജവാൻ തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Advertisement

പത്തനംതിട്ട . ലഡാക്കിൽ വിമാന അപകടത്തിൽ 56 വർഷം മുൻപ് മരിച്ച ജവാൻ തോമസ് ചെറിയാന്റെ മൃതദേഹം രാവിലെ 10 മണിയോടെ ജന്മനാടായ പത്തനംതിട്ട ഇലന്തൂർ എത്തിക്കും . ജ്യേഷ്ഠ സഹോദര പുത്രൻ താമസിക്കുന്ന വീട്ടിൽ ആയിരിക്കും ആദ്യം എത്തിക്കുക -വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം ഏതാണ്ട് രണ്ടുമണിക്കൂറോളം പ്രാർത്ഥനാ ചടങ്ങുകൾക്ക് വേണ്ടി ഇവിടെ സൂക്ഷിക്കും .ശേഷം 12 മണിയോടെ സംസ്കാര ശുശ്രൂഷകൾ നടക്കുന്ന പള്ളിയിലേക്ക് കൊണ്ടുപോകും .

ഒരു മണിക്കൂർ നേരം അവിടെ നാട്ടുകാർക്കും ബന്ധുക്കൾക്കും അന്തിമോപചാരമർപ്പിക്കാൻ അവസരം ഉണ്ടാകും .ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്കാര ചടങ്ങുകൾ തുടങ്ങി മൂന്നുമണിയോടെ അവസാനിപ്പിക്കാനാണ് തീരുമാനം -56 വർഷങ്ങൾക്ക് മുൻപ് ഇരുപത്തിരണ്ടാം വയസ്സിലാണ് ലഡാക്കിലെ ലേയിൽ വച്ചുണ്ടായ വിമാന അപകടത്തിൽ 97 ജവാന്മാരെ കാണാതായത് .

1968 ഫെബ്രുവരി 7ന് 102 പേരുമായി ചണ്ഡീഗഡില്‍ നിന്ന് ലഡാക്കിലേക്ക് പോയ ഇരട്ട എഞ്ചിന്‍ വിമാനം മോശം കാലാവസ്ഥയാൽ റോഹ്താങ് പാസിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു. ഈ അപകടത്തില്‍ മരിച്ചവരുടെ ഭാഗിക ശരീരാവശിഷ്ടങ്ങള്‍ അടുത്തിടെ ഹിമാചല്‍ പ്രദേശത്തിലെ ചന്ദ്രഭാഗ പര്‍വത മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്.

തോമസ് ചെറിയാന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് മഞ്ഞുപാളികൾക്കിടയിൽ നിന്നും കണ്ടെടുത്തത് .വിമാന ദുരന്തത്തിൽ കാണാതായ സൈനികരിൽ പത്തനംതിട്ട സ്വദേശിയായ ഒരാൾകൂടിയുണ്ട്. കാട്ടൂര്‍ വയലത്തല ഈട്ടിനിൽക്കുന്ന കാലായിൽ ഇ എം തോമസിനെയാണ് ഇതേ ദുരന്തത്തില്‍  കാണാതായത്.
തോമസ് ചെറിയാന്റെ മൂന്ന് സഹോദരങ്ങളും അവരുടെ മക്കളും ആണ് ഇപ്പോൾ പത്തനംതിട്ട ഇലന്തൂരിലുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here