ബിനോയ് വിശ്വത്തിന്റെ നയം മാറ്റങ്ങളിൽ സിപിഐയിൽ അതൃപ്തി

Advertisement

തിരുവനന്തപുരം. ബിനോയ് വിശ്വത്തിന്റെ നയം മാറ്റങ്ങളിൽ സിപിഐയിൽ അതൃപ്തി പുകയുന്നു. പിആർ വിവാദം എക്സിക്യൂട്ടിൽ ചർച്ചയ്ക്കെടുക്കാനുള്ള നീക്കത്തിന് പാർട്ടി സെക്രട്ടറി തന്നെ തടയിട്ടു. വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം വി.ചാമുണ്ണി ഉന്നയിച്ചെങ്കിലും ബിനോയ് വിശ്വം അനുവദിച്ചില്ല; ADGPക്ക് എതിരായ കെ.പ്രകാശ് ബാബുവിന്റെ ജനയുഗം ലേഖനത്തെ വിമർശിച്ചതിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്

സർക്കാരിനെതിരെ ഉയരുന്ന കഴമ്പുള്ള രാഷ്ട്രീയ വിവാദങ്ങളിൽ എല്ലാക്കാലത്തും സിപിഐക്ക് കൃത്യമായ നിലപാട് ഉണ്ടായിരുന്നു. എന്നാൽ ബിനോയി വിശ്വത്തിന്റെ നയം മാറ്റങ്ങളിൽ നേതൃത്വം ആകെ അതൃപ്തിയിലാണ്. പിആർ വിവാദം എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ചയ്ക്കെടുക്കാനുള്ള വി.ചാമുണ്ണി നീക്കം ബിനോയ് വിശ്വം ഇടപെട്ട് തടഞ്ഞു. ഇതോടെ പിആർ വിവാദം യോഗത്തിൽ ചർച്ചയായതേയില്ല. എഡിജിപി വിഷയത്തിൽ കെ പ്രകാശ് ബാബു ജനയുഗത്തിൽ ലേഖനം എഴുതിയതും പരസ്യപ്രതികരണം നടത്തിയതും ബിനോയ് വിശ്വത്തെ പ്രകോപിപ്പിച്ചു. എല്ലാവരും പാർട്ടി വക്താക്കളാകേണ്ടെന്നും പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി വിശദീകരിക്കുമെന്നും ബിനോയ് വിശ്വം നിലപാടെടുത്തു. എന്നാൽ ഇതിനോട് സംസ്ഥാന എക്സിക്യൂട്ടിവിലെ ഭൂരിഭാഗം അംഗങ്ങളും വിയോജിച്ചു. സിപിഎ നിലപാട് സാധൂകരിക്കുകയാണ് പ്രകാശ് ബാബു ചെയ്തതെന്ന് പലരും അഭിപ്രായപ്പെട്ടു. പാർട്ടി സെക്രട്ടറിയെ ഒറ്റപ്പെടുത്തിയെന്നത് അടിസ്ഥാന രഹിതമായ വാർത്തയെന്ന് മന്ത്രി കെ രാജൻ.

വിവാദ വിഷയങ്ങളിൽ ബിനോയ് വിശ്വം മൗനം തുടർന്നപ്പോഴൊക്കെ പാർട്ടിയുടെ മുഖമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് പ്രകാശ് ബാബു ആണ്. പല ഘട്ടങ്ങളിലും നിലപാട് പറയാതെ ഒഴിഞ്ഞുമാറുന്ന ബിനോയ് വിശ്വത്തിൻ്റെ സമീപനങ്ങളിലും പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here