വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

Advertisement

വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. .ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭചടങ്ങുകൾ നടന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാടും തുഞ്ചൻ പറമ്പിലും വൻ ഭക്തജന തിരക്ക്. കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് ഗവർണറും സ്പീക്കറും വിദ്യാഭ്യാസമന്ത്രിയും

വിജയദശമി ദിനത്തിൽ ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കുന്ന ചടങ്ങുകൾ വിപുലമായി തന്നെയാണ് ഇത്തവണയും നടന്നത്. പുലർച്ചെ തന്നെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം വിദ്യാരംഭം ആരംഭിച്ചു .പ്രത്യേകം നിയോഗിച്ച ആചാര്യന്മാർ ആണ് അക്ഷരം എഴുതിച്ചത്.
ഹോൾഡ്
പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, പറവൂർ മൂകാംബിക ക്ഷേത്രം തൃശ്ശൂർ ചേർപ്പ് തിരുവള്ളക്കാവ്, കോഴിക്കോട് വളയനാട്, അഴകൊടി മഹാദേവി ക്ഷേത്രം, കണ്ണൂർ പള്ളിക്കുന്ന് മൂകാംബിക ക്ഷേതംഎന്നിവിടങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു.

ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻറെ മണ്ണിലും ആയിരക്കണക്കിന് കുരുന്നുകൾ അറിവിൻറെ ഹരിശ്രീ കുറിച്ചു. . ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ എംടി വാസുദേവൻ നായർ ഇത്തവണ എഴുത്തിന് ഇരുത്താൻ എത്തിയില്ല.
പൂജപ്പുര സരസ്വതി മണ്ഡപം, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതി, കരിക്കകം ക്ഷേത്രം, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ക്രിസ്ത്യൻ പള്ളികളിലും മസ്ജിദുകളിലും വിദ്യാരംഭം ഉണ്ടായിരുന്നു .
കലാരംഗത്തേക്ക് ചുവട് വെക്കുന്ന നിരവധിപേർ വിജയദശത്തിൽ അരങ്ങേറ്റം കുറിച്ചു .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here