വയനാട് ദുരന്തം, കേന്ദ്രസഹായം ആവശ്യപ്പെട്ട് നിയമസഭ പ്രമേയം

Advertisement

തിരുവനന്തപുരം. മുണ്ടെക്കെെ – ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ . ദുരന്തബാധിതരുടെ പുനരധിവാസത്തിൽ ആദ്യം കാണിച്ച താൽപര്യം സർക്കാരിന് ഇപ്പോഴില്ലെന്ന് പ്രതിപക്ഷം
അരോപിച്ചു. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്നതിനായി കുറ്റമറ്റ സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷം ആവശ്യപെട്ടു. പുനരധിവാസത്തിനായി മൈക്രോ ലെവൽ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പ്രഖ്യാപിച്ചു.

മുണ്ടക്കെ – ചൂരൽമല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് വേഗം കൂട്ടണമെന്നും കേന്ദ്രസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയത്തിന്മേൽ നടന്ന ചർച്ചയാണ് ഒറ്റക്കെട്ടായി പ്രമേയം പാസാക്കുന്നതിൽ കലാശിച്ചത്. വയനാട് പുനരധിവാസത്തിൽ തുടക്കത്തിലെ ആവേശം ഇപ്പോൾ സർക്കാറിൽ കാണുന്നില്ലെന്നായിരുന്നു പ്രമേയവതാരകനായ ടി. സിദ്ദിഖിൻ്റെ വിമർശനം

നിത്യ ചെലവിനും ചികിത്സക്കും പോലും പണമില്ലാതെ കഷ്ടപ്പെടുന്ന ദുരന്ത ബാധിതരുണ്ട്. കട ബാധ്യതകൾ എഴുതി തള്ളുമെന്ന പ്രഖ്യാപനം നടപ്പായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഒറ്റയാള് പോലും ബാക്കിയാവാതെ, അവസാനയാളെ വരെ പുനരധിവസിപ്പിച്ചേ വയനാട്ടിൽ നിന്ന് ഇറങ്ങു എന്നായിരുന്നു റവന്യുമന്ത്രി കെ. രാജൻ്റെ പ്രഖ്യാപനം.
സഹായം കിട്ടാതെ ആരെങ്കിലും വിട്ടുപോയെങ്കിൽ അത് കണ്ട് പിടിക്കാൻ സംവിധാനം ഉണ്ടെന്നും എല്ലാവർക്കും സഹായം ലഭിക്കുമെന്നും മുഖ്യമന്ത്രിയും ഉറപ്പ് നൽകി. പരമാവധി നേരത്തെ
പുനരധിവാസം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇക്കാര്യത്തിൽ യോജിച്ച സമീപനം പുലർത്തുന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു
ദുരന്ത ബാധിതർക്ക് കേന്ദ്ര സഹായം ലഭിക്കാൻ ഐക്യ കണ്ഠേന പ്രമേയം പാസാക്കിയാണ് ചർച്ച സമാപിച്ചത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here