മെഡിക്കൽ കോളേജ് ആശുപത്രിയിൽ 90 %ത്തിലധികം പൊള്ളേലേറ്റയാളെ തറയിൽ ഇരുത്തി, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ്

Advertisement class="td-all-devices">

തിരുവനന്തപുരം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 90 %ത്തിലധികം പൊള്ളേലേറ്റയാളെ തറയിൽ ഇരുത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ്. സംഭവമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരണം നൽകിയിരുന്നു. പൊള്ളലേറ്റ രോഗിയെ അത്യാഹിത വിഭാഗത്തിൽ മുൻപിൽ തറയിൽ ഇരുത്തി ഡ്രൈവർ ആശുപത്രിക്കെതിരെ വ്യാജ പ്രചരണം അഴിച്ചു വിട്ടെന്നായിരുന്നു അധിക്യതരുടെ വിശദീകരണം. ആർഎം ഒ യുടെ പരാതിയിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പൊള്ളലേറ്റ ബൈജുവിനെ അത്യാഹിത വിഭാഗത്തിനു മുന്നിൽ കിടത്തിയത് ആംബുലൻസ് ഡ്രൈവർ. മദ്യലഹരിയിലായിരുന്ന ഇയാൾ ആശുപത്രിയിൽ എത്തിച്ച ശേഷം വാഹനത്തിൽ നിന്ന് ഇറക്കി നടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചു.ഇതിനിടയിൽ രോഗിയെ കണ്ട ജീവനക്കാർ അകത്തുനിന്ന് ട്രോളിയെടുക്കാൻ പോയ സമയത്ത് ദൃശ്യങ്ങൾ എടുത്ത് ആശുപത്രിക്കെതിരെ വ്യാജപ്രചരണം അഴിച്ചു വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ തന്നെ ആർ എം ഒ ആംബുലൻസ് ഡ്രൈവർക്കെതിരെ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം പോലീസ് നടപടിയിൽ ആംബുലൻസ് ഡ്രൈവേഴ്സ് കൂട്ടായ്മ പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here