പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇതുവരെ കണ്ടുകെട്ടി, ഇഡി

Advertisement

കൊച്ചി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇതുവരെ കണ്ടുകെട്ടിയതായി ഇഡി.വിവിധ ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ സ്വത്തുക്കള്‍ ആണ് കണ്ട്കെട്ടിയത്.35.43 കോടി രൂപ വിലമതിക്കുന്ന 19 സ്ഥാവര ജംഗമ സ്വത്തുക്കൾ ഈ മാസം 16ന് കണ്ടുകെട്ടി.

നേരത്തെ 21.13 കോടി രൂപ വിലമതിക്കുന്ന 16 സ്ഥാവര ജംഗമ സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു.കൂടുതലും കണ്ടുകെട്ടിയത് കേരളത്തിലെ സ്വത്തുക്കള്‍. മലപ്പുറം മഞ്ചേരി സത്യ സരണി ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്ക് പ്രോപ്പര്‍ട്ടീസ്, ഇടുക്കി ഹില്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയവ..

ഹവാലയിലൂടെയും സംഭാവനയിലൂടെയും ലഭിച്ച പണം ഉപയോഗിച്ചത് ഭീകരവാദത്തിനെന്ന് ഇഡി

കേരളം, കര്‍ണാടക, തമിഴ്നാട്, രാജാസ്ഥാന്‍, ബംഗാള്‍, മണിപ്പൂരടക്കം 12 സംസ്ഥാനങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളില്‍ പണം സൂക്ഷിച്ചിരുന്നു.പണത്തിന്‍റെ പ്രധാന സ്രോതസ് ഗള്‍ഫ് രാജ്യങ്ങളെന്ന് ഇഡി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here