എഡിഎമ്മിനു കൈക്കൂലി നല്‍കിയതായി പറയുന്ന പ്രശാന്തനെ പിരിച്ചുവിടും

Advertisement

തിരുവനന്തപുരം .എഡിഎം നവീന്‍ബാബുവിന്‍റെ ആത്മഹത്യുമായി ബന്ധപ്പെട്ട് കൈക്കൂലി നല്‍കിയതായി പറയുന്ന പ്രശാന്തനെതിരെ നടപടി വരുന്നു. ആദ്യം ലഭിച്ച റിപ്പോർട്ട് തൃപ്തികരമല്ല. അതിനാലാണ് വിശദ റിപ്പോർട്ട്
DME തേടിയതും നേരിട്ട് അന്വേഷണം നടത്താനും തീരുമാനിച്ചതെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

പരിയാരം മെഡിക്കൽ കൊളേജ് ജീവനക്കാരൻ എന്ന് അറിഞ്ഞപ്പോൾ തന്നെ റിപ്പോർട്ട് തേടിയിരുന്നു. DME യോടും സുപ്രണ്ടിനോടും റിപ്പോർട്ട് തേടി. സർക്കാർ ജീവനക്കാരൻ ആയിട്ടില്ല. എന്നാൽ സർക്കാർ ജീവനക്കാരൻ ആകാനുള്ള റെഗുലറൈസ് പ്രക്രീയയുടെ പട്ടികയിൽ ഉള്ള ആളാണ്. എന്നാൽ പ്രശാന്തൻ്റെ മൊഴി കിട്ടിയിട്ടില്ല. ഇതുവരെ സംഭവ ശേഷം ഇയാള്‍ ആശുപത്രിയിൽ എത്തിയിട്ടില്ല

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here