മേയര്‍ ആര്യാ രാജേന്ദ്രനും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാതെ പൊലീസ്

Advertisement

തിരുവനന്തപുരം. മേയര്‍ ആര്യാ രാജേന്ദ്രനും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാതെ പൊലീസ്. ആര്യക്കും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കുമെതിരെ കുറ്റപത്രം നല്‍കേണ്ടിവരുമെന്നതിനാല്‍ ഡ്രൈവര്‍ യദുവിനെതിരായ കുറ്റപത്രവും പൂഴ്ത്തി. നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് അടിച്ചുമാറ്റിയത് ആരാണെന്ന അന്വേഷണവും നിലച്ചു. ഇതിൽ മൂന്ന് കേസാണ് എടുത്തിട്ടുള്ളത്. ഒന്ന് മേയറെ അശ്ളീല ആംഗ്യം കാണിച്ചതിന് ഡ്രൈവര്‍ യദുവിനെതിരെ. അടുത്തത് ബസ് തടഞ്ഞതിന് മേയര്‍ക്കും ഭര്‍ത്താവായ സച്ചിന്‍ദേവ് എം.എല്‍.എയ്ക്കുമെതിരെ. അടുത്തത് ഈ രണ്ട് കേസിലെയും നിര്‍ണായക തെളിവായ കെ.എസ്.ആര്‍.ടി.സി ബസിലെ മെമ്മറി കാര്‌ഡ് കാണാതായതില്‍. യദു അശ്ളീല ആംഗ്യം കാണിച്ചെന്ന് പൊലീസ് ഏതാണ്ട് ഉറപ്പിക്കുകയും കുറ്റപത്രം നല്‍കാന്‍ തീരുമാനിച്ചതുമാണ്. അപ്പോഴാണ് അങ്ങനെ ചെയ്താല്‍ ബസ് തടഞ്ഞതിന് മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെയും കുറ്റപത്രം നല്‍കേണ്ടിവരുമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചത്. രാഷ്ട്രീയസമ്മര്‍ദം വന്നതോടെ തല്‍ക്കാലം രണ്ട് കുറ്റപത്രവും പൂഴ്ത്തി. ഫൊറന്‍സിക് ഫലങ്ങളൊക്കെ ലഭിക്കാനുള്ളതിനാല്‍ അന്വേഷണം തീര്‍ന്നിട്ടില്ലെന്ന ക്യാപ്സൂളും പൊലീസ് രംഗത്തിറക്കി.ഇന്ന് തിരുവനന്തപുരം മജിസ്ട്രേറ്റ് മൂന്നാം നമ്പർ കോടതിയിൽ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കോടതിയുടെ നിർദ്ദേശത്തിലാണ് അന്വേഷണ സംഘത്തിന് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here