കൊല്ലത്ത് മൃഗവേട്ട,കാട്ടുപോത്തിനെ വേട്ടയാടി കൊന്നു

Advertisement

കൊല്ലം. സംസ്ഥാനത്ത് വീണ്ടും മൃഗവേട്ട. കാട്ടുപോത്തിനെ വേട്ടയാടി കൊന്നു. കാട്ടുപോത്ത് വേട്ട നടത്തിയത് ഇറച്ചിക്ക് വേണ്ടി.സംഭവം കൊല്ലം അഞ്ചല്‍ കളംകുന്ന് ഫോറസ്റ്റ് സെക്ഷനില്‍.കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത് ഏരൂര്‍ ഓയില്‍ പാം എസ്റ്റേറ്റിലാണ്.

മൃഗവേട്ടയില്‍ കേസ് എടുത്തു. കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടന്നതായി സംശയം. മൃഗവേട്ട രഹസ്യമാക്കി വനംവകുപ്പ്. കേസ് എടുക്കുന്നതിലും വീഴ്ച. കാട്ടുപോത്തിന്റെ അവശിഷ്ടം കണ്ടെത്തിയത് ഈമാസം 16 ന്. വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത് 21 ന്

അവശിഷ്ടങ്ങള്‍ കാട്ടുപോത്ത് തന്നെ എന്ന് ഉറപ്പിക്കാൻ ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചു. കൊല്ലം അഞ്ചലിലെ മൃഗവേട്ട

വനം ഇൻ്റലിജൻസ് അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥ വീഴ്ചയും പരിശോധിക്കുന്നു. ഉന്നത സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പരിശോധന. കേസെടുക്കാൻ വൈകിയത് തെളിവ് നശിപ്പിക്കാൻ ഇടയാക്കിയെന്ന് പ്രാഥമിക വിലയിരുത്തല്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here