വാഗമണിൽ പതിനാലുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പിതാവിന് 72 വർഷം കഠിന തടവ്

Advertisement

ഇടുക്കി. വാഗമണിൽ പതിനാലുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പിതാവിന് 72 വർഷം കഠിന തടവും 180000 രൂപ പിഴയും ശിക്ഷ. പ്രതി പെൺകുട്ടിയെ
പത്തു വയസു മുതൽ നിരന്തരം പീഡനത്തിനിരയാക്കിരുന്നു.

പതിനാലു വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ വാഗമൺ അറപ്പുകാട് സ്വദേശിയായ 66 കാരനായ പിതാവിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി 72 വർഷം കഠിന തടവിന് ശിക്ഷിച്ചത്.പെൺകുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതൽ അഗതി മന്ദിരങ്ങളിൽ നിന്നാണ് പഠിച്ചിരുന്നത്. പെൺകുട്ടി നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം വരെ അവധിക്ക് വീട്ടിൽ വരുന്ന സമയങ്ങളിൽ പിതാവ് ലൈഗിക പീഡനം നടത്തി എന്നാണ് കേസ്.

2020 ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. പിതാവിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങൾ പേപ്പർ തുണ്ടുകളിൽ എഴുതി ബെഡിനടിയിൽ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു. പോലീസ് കണ്ടെത്തിയ ആ നോട്ടുകളും പ്രൊസീക്യൂഷന് സഹായകരമായി. സംരക്ഷണം നൽകേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവർത്തി എന്നും കോടതി വിലയിരുത്തി. കേസിൽ പ്രൊസീക്യൂഷൻ 12 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയിൽ ഹാജരാക്കി. പിഴ തുക അതിജീവിതക്ക് നൽകണം.കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ് അതൊരിറ്റിയോടും കോടതി ശിപാർശ ചെയ്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here