ആലപ്പുഴ. ഗർഭസ്ഥ ശിശുവിന് വൈകല്യം കണ്ടെത്തിയ സംഭവം. 2 സ്‌കാനിംഗ് സെന്ററുകള്‍ പൂട്ടി സീല്‍ ചെയ്തു ആരോഗ്യവകുപ്പ്. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ 2 വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി കണ്ടെത്തി. രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

വൈകല്യം കണ്ട്എത്താതിതാൽ ആണ് സ്കാനിംഗ് സെന്ററുകൾപൂട്ടിയത്.