നെടുമങ്ങാട് ഇരിഞ്ചയത്ത് മറിഞ്ഞ ടൂറിസ്റ്റ് ബസ് ഉയർത്തി

Advertisement

നെടുമങ്ങാട്: കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് വിനോദ സഞ്ചാരത്തിന് പോയ ടൂറിസ്റ്റ് ബസ് നെടുമങ്ങാട് ഇരിഞ്ചയത്തിനടുത്ത് വളവിൽ മറിഞ്ഞ ബസ് ഉയർത്തി. ക്രയിനും ജെ സി ബി യും ഉപയോഗിച്ചാണ് ബസ് ഉയർത്തിയത്. അപകടത്തിൽ 60 വയസ്സുള്ള ദാസിനിയാണ് മരിച്ചത്. കൊടയ്ക്കനാലിലേക്ക് വിനോദയാത്ര പോയ കുടുംബാംഗങ്ങൾ ആയിരുന്നു അപകടത്തിൽപ്പെട്ടത്. 26 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു് മാറ്റി.7 കുട്ടികളെ എസ് എ റ്റി യി ലും പ്രവേശിപ്പിച്ചു.അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
രാത്രി 10.20 ഓടെയായിരുന്നു അപകടം.ജനവാസ മേഖലയിലെ റോഡിൽ അപകടം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും, കന്യാകുളങ്ങര ആശുപത്രിയിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.അപകടത്തിൽപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടും.