ബജറ്റിൽ കൊല്ലവും കൊട്ടാരക്കരയും കോളടിച്ചു, ക്ഷേമ പെൻഷൻ കൂട്ടില്ല

Advertisement

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ കൊല്ലം ജില്ലയും ധനമന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയും കോളടിച്ചു.നിരവധി പദ്ധതികളുടെ പ്രഖ്യാപനത്തിൽ കൊല്ലം മുൻപന്തിയിലാണ്. ക്ഷേമ പെൻഷൻ വർധനയില്ലെന്നും മൂന്ന് ഗഡുകുടിശിഖ നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

👉ക്ഷേമ പെൻഷൻ കുടിശിഖ മൂന്ന് ഗഡു നൽകും.

👆ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.92 കോടി വകയിരുത്തി

👆 ഇ-ഹെൽത്ത് പദ്ധതിയ്ക്കായി 27 കോടി രൂപാ വകയിരുത്തി.

👆108 ആംബുലൻസുകൾക്കായി 80 കോടി നീക്കിവെച്ചു.

👆 സ്പോർട്‌സ് കൗൺസിലിന് 39 കോടി നൽകും

👆എം എൻ ലക്ഷം വീടുകളുടെ നവീകരണത്തിന് 10 ലക്ഷം കോടി നീക്കി വെച്ചു.

👆 ആർ സി സിക്ക് 75 കോടി നീക്കി വെച്ചു.

👆വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന് ട്രിഡയ്ക്ക് 7 കോടി രൂപ നൽകും

👆മികച്ച മാധ്യമ പ്രവർത്തകർക്ക് നൽകുന്ന കേസരി സ്മാരക അവാർഡ് തുക ഒന്നര ലക്ഷമായി ഉയർത്തി.

👆കേരള പ്രസ് അക്കാഡമിയ്ക്ക് 7.5 കോടി രൂപാ വകയിരുത്തി

👆 വിഞ്ജാന കേരളം വികസന കാമ്പയിനായി 20 കോടി നൽകും

👆 കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി.

👆 പട്ടികജാതി വികസനത്തിന് 3236.85 കോടി രൂപ വകയിരുത്തി.

👆 മഴവിൽ പദ്ധതിയ്ക്കായി 5.5 കോടി വകയിരുത്തി.

Advertisement