ചാലക്കുടിയിലെ ബാങ്ക് കൊള്ള; പ്രതിക്കായി തിരച്ചിൽ ഊർജിതം

Advertisement

തൃശൂർ: പോട്ടയില്‍ ഇന്നലെ പട്ടാപകല്‍ ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതം. പ്രതി ഉടൻ വലയിലാകുമെന്ന് സൂചനയുണ്ട്. മുഖംമൂടിയും കൈയ്യുറയും ധരിച്ചിരുന്ന തിനാൽ മുഖം വ്യക്തമല്ല.47 ലക്ഷം രൂപ ഇരുന്ന കൗണ്ടറിൽ നിന്ന് 15 ലക്ഷം രൂപാ മാത്രേമേ പ്രതി കൊണ്ട് പോയിട്ടുണ്ടുള്ളൂ.
പോട്ട ഫെഡറല്‍ ബാങ്കില്‍ ഇന്നലെ ഉച്ചയ്ക്ക് 2.13 ന് ആണ് മോഷ്ടാവ് സ്ക്കൂട്ടറിൽ ബാങ്കിലെത്തിയത്.
സംഭവം നടന്ന സമയം എട്ട് ജീവനക്കാർ ബാങ്കില്‍ ഉണ്ടായിരുന്നതായാണ് വിവരം. ദേശീയപാതയോട് ചേർന്നുള്ള സ്ഥലത്താണ് പട്ടാപകല്‍ മോഷണമുണ്ടായത്.

മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാള്‍ കാബിന്‍റെ ചില്ല് കസേര ഉപയോഗിച്ച്‌ അടിച്ച്‌ തകർത്ത് അകത്ത് കടന്ന് പണം കവരുകയായിരുന്നു.

തുടർന്ന് ഇയാള്‍ ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടു.സംസ്ഥാനം വിടാനുള്ള  സാധ്യതയും പോലീസ് തള്ളികളയുന്നില്ല. ഇയാൾ ഉപയോഗിച്ച സ്കൂട്ടറും ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിന്‍റെ സിസടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. പോലീസ് പ്രതിക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചു. ചാലക്കുടി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.