തിരുവനന്തപുരം. യുവനടിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദിഖ് കുറ്റക്കാരനെന്ന് പൊലീസ്.അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത് ദുരുദേശത്തോടെയെന്ന് വ്യക്തമാക്കി കുറ്റപത്രം തയ്യാറാക്കി.
സംഭവം നടന്നതിനു പിന്നാലെ നടി പീഡനം വെളിപ്പെടുത്തിയതിന് സാക്ഷ്യകളുണ്ടെന്നും കുറ്റപത്രത്തില്‍ പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയായിരുന്നു തിരുവനന്തപുരം സ്വദേശിയായ നടി സിദ്ധീഖിനെതിരെ
പരാതിയുമായി രംഗത്ത് എത്തിയത്.
സിദ്ധീഖിനു അമ്മ ജനറൽ സെക്രട്ടറി
സ്ഥാനം നഷ്ടമായ പീഡനപരാതി ശരിയെന്ന് ഉറപ്പിക്കുകയാണ് പ്രത്യേക അന്വേഷണസംഘം.സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് യുവനടിയെ പറഞ്ഞ് വിശ്വസിപ്പിച്ച് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന്
കുറ്റപത്രത്തില്‍ പറയുന്നു.2016 ജനുവരി 28 ന് തിരുവനന്തപുരത്ത് മാസ്കറ്റ് ഹോട്ടലിലെ മുറിയിലായിരുന്നു പീഡനം.സിനിമയുടെ പ്രിവ്യൂവിനായെത്തിയ നടിയെ സിദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രിവ്യൂ കാണാന്‍ നടിയേയും കുടുംബത്തേയും സിദിഖ് ക്ഷണിച്ചതിനും യുവനടി മാസ്കറ്റ് ഹോട്ടലില്‍ എത്തിയതിനും സിദിഖ് അന്ന് അവിടെ താമസിച്ചതിനും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
ബലാല്‍സംഗത്തിന് ശേഷം യുവതി എറണാകുളത്ത് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയിരുന്നു.ഈ ഡോക്ടറോട് അന്ന് തന്നെ പീഡനവിവരം വെളിപ്പെടുത്തിയെന്നും ഡോക്ടര്‍ മൊഴി നല്‍കിയെന്നും കുറ്റപത്രത്തിൽ കണ്ടെത്തലുണ്ട്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയെടുത്ത കേസുകളില്‍ ഏറ്റവും ശക്തമായ തെളിവുള്ള കേസെന്ന വിശ്വാസത്തോടെയാണ് പ്രത്യേകസംഘം അന്വേഷണം പൂര്‍ത്തിയാക്കിയത്. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
Home News Breaking News അഭിനയിപ്പിക്കാമെന്ന് യുവനടിയെ പറഞ്ഞ് വിശ്വസിപ്പിച്ച് ഹോട്ടല്‍ മുറിയിലേക്ക് സിദ്ദിഖ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന്കുറ്റപത്രം